കത്തിയുമായി പ്രതി വനിത ജഡ്ജിയുടെ ചേമ്പറിലേക്ക്; കോടതിമുറിക്കുള്ളിൽ നാടകീയ രംഗങ്ങൾ

ഭുവനേശ്വർ: കോടതിമുറിക്കുള്ളിൽ ജഡ്ജിയെ കത്തികൊണ്ട് ആക്രമിക്കാൻ ശ്രമിച്ചയാൾ അറസ്റ്റിൽ. ഒഡീഷയിലെ ബെർഹാംപൂർ കോടതിയിലാണ് സംഭവം. സബ് ഡിവിഷണൽ മജിസ്‌ട്രേറ്റായ പ്രംഗ്യ പരമിതാ പരിഹാരിക്കുനേരെയാണ് 51 കാരനായ ഭഗബൻ സാഹു എന്നയാൾ കത്തിയുമായി നീങ്ങിയത്.

തന്റെ വിചാരണ തീയതി ജഡ്ജി മാറ്റിവെച്ചതായി ആരോ പറഞ്ഞതിനെ തുടർന്നാണ് ഇയാൾ ആക്രമണം നടത്തിയതെന്നാണ് റിപ്പോർട്ട്. 'ഭഗബൻ സാഹു സ്ഥിരം കുറ്റവാളിയാണ്. വിചാരണ തീയതി മാറ്റിവെച്ചെന്ന് ആരോ പറഞ്ഞതോടെ സാഹു പ്രകോപിതനായി ജഡ്ജിക്ക് നേരെ തിരിഞ്ഞു.

കത്തി കാട്ടി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി ജഡ്ജിയുടെ ചേമ്പറിലേക്ക് ഇയാൾ കടക്കാൻ ശ്രമിച്ചെങ്കിലും അഭിഭാഷകരും കോടതി ജീവനക്കാരും ചേർന്ന് അക്രമിയെ കീഴ്പ്പെടുത്തി. സംഭവ സമയം 20 ഓളം പേർ കോടതി മുറിക്കുള്ളിൽ ഉണ്ടായിരുന്നു. ജഡ്ജി സുരക്ഷിതനാണ്. സാഹുവിനെ പിന്നീട് അറസ്റ്റ് ചെയ്തു'- ബെർഹാംപൂർ എസ്.പി ശരവണ വിവേക് ​പറഞ്ഞു.

Tags:    
News Summary - Provoked by rumour, man attacks woman judge with knife inside court room

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.