ബിഹാറിൽ തലവേർപെട്ട നിലയിൽ പെൺകുട്ടിയുടെ മൃതദേഹം; നാട്ടുകാർ പ്രതിഷേധത്തിൽ

പാട്ന: ബിഹാറിൽ ശിരച്ഛേദം ചെയ്ത നിലയിൽ 16 കാരിയുടെ മൃതദേഹം കണ്ടെത്തി. കുട്ടിയുടെ മുഖം ആസിഡ് ഒഴിച്ച് വികൃതമാ ക്കുകയും ചെയ്തിരുന്നു. പാട്നയിൽ നിന്ന് 111 കിലോമീറ്റർ അകലെ ഗയയിലാണ് സംഭവം. കുട്ടിയെ ബലാത്സംഗം ചെയ്ത് കെ ാന്നതാണെന്ന് കുടുംബം ആരോപിച്ചു. എന്നാൽ ദുരഭിമാനക്കൊലാണെന്ന് പൊലീസ് പറയുന്നു.

സംഭവത്തെ തുടർന്ന് പ ്രദേശത്ത് വൻ പ്രതിഷേധം നടക്കുകയാണ്. കേസിൽ പൊലീസ് ഇഴഞ്ഞു നീങ്ങുകയാണെന്നും പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമ െന്നും ആവശ്യപ്പെട്ടാണ് പ്രതിഷേധം.

ഡിസംബർ 28നാണ് പെൺകുട്ടിയെ വീട്ടിൽ നിന്ന് കാണാതായത്. ജനുവരി ആറിന് വീടിനു സമീപത്തു നിന്ന് അഴുകിയ നിലയിൽ പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തി. പെൺകുട്ടിയെ കാണാതായ ഉടൻ പരാതി നൽകിയിട്ടുണ്ടെന്ന് കുടുംബവും നാലു ദിവസം കഴിഞ്ഞാണ് പരാതിപ്പെട്ടതെന്ന് പൊലീസും പറയുന്നു.

ദുരഭിമാനക്കൊലയാണെന്ന് പൊലീസ് ആരോപിക്കുന്നതായി കുടുംബം പറഞ്ഞു. പെൺകുട്ടി ഡിസംബർ 31ന് തിരികെ എത്തിയെന്ന് മാതാവും സഹോദരിമാരും പറഞ്ഞതായി ഗയയിലെ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ രാജീവ് മിശ്ര വ്യക്തമാക്കി. അന്ന് രാത്രി പത്തിന് കുട്ടിയുടെ പിതാവ് അവർക്കറിയുന്ന ഒരാളുടെ കൂടെ അവളെ പറഞ്ഞയച്ചു.

കുട്ടിയെ കൂട്ടിപ്പോയ ആളെ െപാലീസ് പിടികൂടിയിട്ടുണ്ട്. എന്നാൽ കൊലപാതകത്തിൽ പങ്കുണ്ടെന്ന് ഇയാൾ സമ്മതിച്ചിട്ടില്ല. പ്രതികളെന്ന് സംശയിക്കുന്നവരുമായി ഇയാൾ ബന്ധപ്പെട്ടിട്ടുണ്ടെന്നാണ് ഫോൺ വിവരങ്ങൾ നൽകുന്ന സൂചന. പെൺകുട്ടി ബലാത്സംഗമത്തിനിരയായോ ഇല്ലയോ എന്നറിയാനായി പോസ്റ്റ് മോർട്ടം റിപ്പോർട്ടിന് കാത്തിരിക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി.

സംഭവത്തിൽ നീതിയുക്തവും വേഗത്തിലുമുള്ള അന്വേഷണം ആവശ്യപ്പെട്ട് പ്രദേശവാസികൾ ചൊവ്വാഴ്ചയും ബുധനാഴ്ചയും മെഴുകുതിരി കൊളുത്തി മാർച്ച് നടത്തിയിരുന്നു.

Tags:    
News Summary - Protests In Bihar's Gaya After Teen Found Beheaded - India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.