ദുംക (ഝാർഖണ്ഡ്): രാജ്യത്ത് പൗരത്വ ഭേദഗതി നിയമത്തിെൻറ പേരിൽ സംഘർഷമുണ്ടാക്കുന്നവർ ആരെന്ന് അവരണിഞ്ഞ വസ്ത്രം നോക്കിയാലറിയാമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഝാർഖണ്ഡിൽ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബംഗാളിലും വടക്കുകിഴക്കൻ മേഖലയിലും തുടരുന്ന സംഘർഷങ്ങൾക്ക് പിന്തുണ നൽകുന്നത് കോൺഗ്രസും അവരുടെ അനുഭാവികളുമാണ്. എന്നിട്ടും വടക്കുകിഴക്കുള്ളവർ അക്രമങ്ങൾ തള്ളിക്കളയുകയായിരുന്നു. പാർലമെൻറ് എടുത്ത എല്ലാ തീരുമാനങ്ങളും ശരിയായിരുന്നുവെന്ന് ഇപ്പോഴത്തെ സംഭവങ്ങൾ തെളിയിക്കുന്നു.
വിദേശ രാജ്യങ്ങളിലെ പ്രതിഷേധത്തെക്കുറിച്ച് സൂചിപ്പിച്ച മോദി, കശ്മീരിൽ 370ാം വകുപ്പ് റദ്ദാക്കിയപ്പോൾ പാകിസ്താൻ ചെയ്തതാണ് കോൺഗ്രസ് ഇപ്പോൾ ചെയ്യുന്നതെന്ന് കുറ്റപ്പെടുത്തി. പാർലമെൻറിൽ ബിൽ പാസാക്കിയ ശേഷം ജനങ്ങളുടെ സർക്കാറിലുള്ള വിശ്വാസം കൂടി. രാജ്യത്തിെൻറ സൽപേര് കളങ്കപ്പെടുത്താൻ ശ്രമം നടക്കുന്നതായും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.