ന്യൂഡൽഹി: ഉത്തർപ്രദേശിൽ ഉദ്യോഗസ്ഥർക്കു നേരെ ബി.ജെ.പി ജനപ്രതിനിധികളിൽനിന്നുള്ള ഭീഷണി വർധിക്കുന്നു. പൊലീസ് ഉദ്യോഗസ്ഥനെ േഫാണിൽ വിളിച്ച് ജീവനോടെ തൊലി ഉരിയുമെന്ന് ഭീഷണിപ്പെടുത്തിയ ബി.ജെ.പി എം.പി പ്രിയങ്ക സിങ് റാവത്ത് വിളിച്ച വാർത്തസമ്മേളനത്തിലും ഭീഷണി തുടർന്നു. കഴിഞ്ഞ ദിവസം ബാങ്ക് മാനേജറെ ബി.ജെ.പി എം.എൽ.എ തട്ടിക്കൊണ്ടുപോയി മർദിച്ചെന്ന ആരോപണം ഉണ്ടായതിന് പിന്നാലെയാണ് എം.പിയുടെ ഭീഷണി.
കൊലപാതക കേസുമായി ബന്ധപ്പെട്ട് അന്വേഷിക്കാൻ എ.എസ്.പി കുമാർ ഗയ്ഞ്ചയ് സിങ്ങിനെ ബന്ധെപ്പട്ടപ്പോൾ ധിക്കാരപരമായി പെരുമാറിയെന്ന് ആരോപിച്ചായിരുന്നു ഭീഷണി. കേന്ദ്രത്തിൽ തങ്ങൾക്ക് േമാദി സർക്കാറും സംസ്ഥാനത്ത് യു.പി സർക്കാറുമുണ്ട്. മുൻകാലത്ത് പൊലീസുകാർ അഴിഞ്ഞാടുകയായിരുന്നു. അത് തുടർന്നാൽ പച്ചക്ക് െതാലിയുരിയുമെന്നും വാർത്തസമ്മേളനം വിളിച്ച എം.പി ആവർത്തിച്ചു.
ലഖ്നോവിനടുത്തുള്ള ബാരാബങ്ക് എം.പിയാണ് പ്രിയങ്ക. എം.പിയിൽനിന്ന് ഭീഷണി ഉണ്ടായതിനെത്തുടർന്ന് ഉന്നത ഉദ്യോഗസ്ഥർക്ക് പരാതി നൽകിയ കുമാർ അവധിയിൽ പ്രവേശിച്ചു. ബറേലി എം.എൽ.എ കേസർ സിങ്ങിനെതിരെയാണ് ലോണുമായി ബന്ധപ്പെട്ട തർക്കത്തെത്തുടർന്ന് ബാങ്ക് മാനേജറെ തട്ടിക്കൊണ്ടുപോയി മർദിച്ചതായി പരാതി ഉണ്ടായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.