ന്യൂഡൽഹി: കോവിഡ് രണ്ടാം തരംഗം കൊടുങ്കാറ്റ് പോലെയെന്ന് പ്രധാനമന്ത്രി. കോവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തിൽ രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യം അഭിമുഖീകരിക്കുന്ന വെല്ലുവിളി വലുതാണ്.പക്ഷെ നമ്മൾ മറികടക്കും. കോവിഡിനെതിരെ രാജ്യം വലിയ പോരാട്ടത്തിലാണ്.
നിലവിൽ രാജ്യത്ത് ഓക്സിജൻ ക്ഷാമം ഉണ്ട്. അതെ സമയം ഒാക്സിജന്റെ ആവശ്യകത വർദ്ധിച്ചു. അത് പരിഹരിക്കാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. ഓക്സിജന്റെയും മരുന്നിൻെയും വിതരണം വർദ്ധിപ്പിക്കാൻ സർക്കാറും സ്വകാര്യമേഖലയിലുള്ളവരും സംസ്ഥാനങ്ങളും ഒരുമിച്ചുള്ള പ്രവർത്തനത്തിലാണ്.
12 കോടി ഡോസ് വാക്സിൻ ഇതുവരെ നൽകിക്കഴിഞ്ഞു. ഏറ്റവും വില കുറഞ്ഞ വാക്സിൻ നൽകുന്നത് ഇന്ത്യയാണ്. തദ്ദേശീയമായി രണ്ട് വാക്സിൻ നമ്മൾ നിർമിച്ചു.സർക്കാർ ആശുപത്രിവഴി വാക്സിൻ വിതരണം നൽകുന്നതിന്‍റെ ഗുണം സാധാരണക്കാർക്ക് ലഭിച്ചു.
ഡോക്ടർമാരും,നഴ്സുമാരും, പൊലീസും,ആംബുലൻസ് ഡ്രൈവർമാരും എല്ലാവരും കോവിഡിനെതിരായുള്ള പോരാട്ടത്തിലാണ്. രാത്രിയും പകലും കോവിഡിനെതിരായുള്ള പോരാട്ടത്തിലാണ് രാജ്യം. കോവിഡിനെതിരെ പോരാട്ടം നടത്തുന്ന എല്ലാവരെയും അഭിനന്ദിക്കുന്നതായി അദ്ദേഹം പറഞ്ഞു. അവർ ജീവനും കുടുംബവും മറന്നാണ് സേവനം ചെയ്യുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.