ബ്രിജ് ഭൂഷനെതിരായ പരാതി ഒത്തുതീർക്കാൻ കടുത്ത സമ്മർദമുണ്ടെന്ന് ഗുസ്തിതാരങ്ങൾ

ന്യൂഡൽഹി: ബ്രിജ് ഭൂഷനെതിരായ പരാതിയിൽ ഒത്തുതീർപ്പിനായി കടുത്ത സമ്മർദമുണ്ടെന്ന് ഗുസ്തിതാരങ്ങൾ. ഇതാണ് കേസിലെ പരാതിക്കാരി മൊഴിമാറ്റാൻ കാരണമെന്നും ഒ​ളിമ്പ്യൻ സാക്ഷിമാലിക് പറഞ്ഞു. ബ്രിജ് ഭൂഷന്റെ ആളുകൾ നിരന്തരമായി വിളിച്ച് ഭീഷണിപ്പെടുത്തുകയാണെന്നും സാക്ഷിമാലിക് പറഞ്ഞു.

ബ്രിജ് ഭൂഷണെ അറസ്റ്റ് ചെയ്ത് കസ്റ്റഡിയിൽ ചോദ്യം ചെയ്യണമെന്നാണ് അന്വേഷണത്തിന്റെ തുടക്കം മുതൽ ഞങ്ങൾ ആവശ്യപ്പെടുന്നത്. ബ്രിജ് ഭൂഷൺ അധികാരമുപയോഗിച്ച് അന്വേഷണത്തെ അട്ടിമറിക്കും. ബ്രിജ് ഭൂഷൺ ഉയർത്തുന്ന സമ്മർദ്ദം മൂലം പരാതിക്കാരിയുടെ പിതാവ് വിഷാദാവസ്ഥയിലാണെന്നും സാക്ഷിമാലിക് പറഞ്ഞു.

ഇന്ന് നടക്കുന്ന മഹാപഞ്ചായത്തിൽ തുടർ പ്രതിഷേധം എങ്ങനെ വേണമെന്നത് സംബന്ധിച്ച് തീരുമാനമുണ്ടാകുമെന്ന് സാക്ഷി മാലിക് പറഞ്ഞു. ബ്രിജ് ഭൂഷനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യത്തിൽ ഒരടി പോലും പിന്മാറിയിട്ടില്ലെന്നും സാക്ഷിമാലിക് കൂട്ടിച്ചേർത്തു.

Tags:    
News Summary - "Pressure On Us To Compromise": Wrestler Amid #MeToo Protest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.