ന്യൂഡൽഹി: പൗരബോധമുള്ള ഇന്ത്യക്കാരാകാൻ സ്വാതന്ത്ര്യദിന വേളയിൽ രാഷ്ട്രപതി രാംന ാഥ് കോവിന്ദിെൻറ ആഹ്വാനം. ജനങ്ങളും സർക്കാറും പരസ്പരം സഹകരിച്ച് മുന്നോട്ടു നീ ങ്ങുക വഴി വികസിത ഇന്ത്യയായി വളരാൻ നമുക്ക് സാധിക്കുമെന്ന് രാഷ്ട്രത്തോട് നടത്തി യ പ്രഭാഷണത്തിൽ രാഷ്ട്രപതി പറഞ്ഞു.
ഇന്ത്യക്കു യുവത്വവും വിവിധ രംഗങ്ങളിൽ നൈപുണ ്യമുള്ള 130 കോടി ജനങ്ങളും സമ്പത്തായുണ്ട്. 1947 വരെ സ്വാതന്ത്ര്യമായിരുന്നു ലക്ഷ്യമെങ്കിൽ ഇന്ന് ലക്ഷ്യം വികസനമാണ്. ജനാഭിലാഷത്തിനൊത്ത മെച്ചപ്പെട്ട ഭരണക്രമമാണ്. അതിനുതക്ക വിധത്തിൽ മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാൻ സർക്കാർ ശ്രമിക്കുേമ്പാൾ എല്ലാ ഇന്ത്യക്കാരും ഒരൊറ്റ സ്വപ്നവും പൊതുബോധവുമായി ചുവടുവെക്കണം.
പുതിയ ഉയരങ്ങളിലേക്ക് എത്താൻ കൂട്ടായ പ്രവർത്തനമാണ് ആവശ്യം. ഗാന്ധിജിയുടെ കാലത്തെ ഇന്ത്യയും ഇപ്പോഴത്തെ ഇന്ത്യയുമായി ഏറെ മാറ്റമുണ്ട്. പുതിയ കാലത്തിെൻറ വെല്ലുവിളികൾ മുൻകൂട്ടി കാണാൻ ഗാന്ധിജിക്ക് സാധിച്ചിരുന്നു. രാഷ്ട്രനിർമാണം തുടർപ്രക്രിയയാണെന്നും രാഷ്ട്രപതി കൂട്ടിച്ചേർത്തു. പാർലമെൻറിെൻറ മെച്ചപ്പെട്ട പ്രവർത്തനം അടുത്തകാലത്തെ നല്ല സൂചകമാണ്. ഇത് നിയമസഭകൾക്കും മാതൃകയാകണം.
ജമ്മു-കശ്മീരിെൻറ പ്രത്യേക പദവി നീക്കി വിഭജനം നടത്തുന്നത് എല്ലാ പൗരന്മാർക്കും തുല്യാവകാശങ്ങളും അവസരങ്ങളും ലഭ്യമാക്കും. ലോക്സഭ തെരഞ്ഞെടുപ്പ്, മുത്തലാഖ് നിയമനിർമാണം തുടങ്ങിയ വിഷയങ്ങളും രാഷ്ട്രപതി പരാമർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.