ദുബെയെ വെടിവെച്ചുകൊന്നതിൽ സന്തോഷം -കൊല്ലപ്പെട്ട പൊലീസുകാരെൻറ പിതാവ്

ലക്നോ: കുപ്രസിദ്ധ ഗുണ്ടാതലവൻ വികാസ് ദുബെയെ ഏറ്റുമുട്ടലിനിടെ വെടിവെച്ചുകൊന്ന സംഭവത്തിൽ ഉത്തർപ്രദേശ് പൊലീസിന് നന്ദി പറഞ്ഞ് ദുബെ വെടിവെച്ചുകൊന്ന കോൺസ്റ്റബിളിെൻറ പിതാവ്. യു.പിയിൽ എട്ട് പൊലീസുകാരെ കൊലപ്പെടുത്തിയതിന് പിന്നാലെ ഒളിവിൽ പോയ ദുബെയെ കഴിഞ്ഞ ദിവസം മധ്യപ്രദേശിലെ ഉജ്ജയിനിലെ ക്ഷേത്രപരിസരത്തുനിന്നാണ്  പൊലീസ് അറസ്റ്റ് ചെയ്തത്. ദുബെയുമായി സഞ്ചരിച്ച പൊലീസ് വാഹനം അപകടത്തിൽപ്പെട്ടതിനിടെ ഇയാൾ രക്ഷപ്പെടാൻ ശ്രമം നടത്തിയെന്നും തുടർന്ന് പൊലീസ് അദ്ദേഹത്തെ വെടിവെച്ചുവെന്നുമാണ് റിപ്പോർട്ട്. 

‘ഉത്തർ പ്രദേശ് പൊലീസിെൻറ ചെയ്തിയിൽ എനിക്ക് അഭിമാനം തോന്നുന്നു. അവർ ഇന്ന് ചെയ്തത് എന്തായാലും അതെെൻറ മനസ്സിന് ആശ്വാസം പകരുന്നു. യോഗി സർക്കാറിനും ഉദ്യോഗസ്ഥർക്കും നന്ദി.’ -ജൂലൈ മൂന്നിന് കാൺപൂരിനടുത്ത ബിക്രു വില്ലേജിനടുത്ത് ദുബെയുടെ സംഘം കൊല ചെയ്ത പൊലീസുകാരിൽ ഒരാളായ ജിതേന്ദ്ര പാൽ സിങ്ങിെൻറ പിതാവ് തിരഥ് പാൽ വാർത്ത ഏജൻസിയായ എ.എൻ.ഐയോട് പ്രതികരിച്ചു. 

അറസ്റ്റിലായ ദുെബയെ കൊണ്ടുപോയ വാഹനം അപകടത്തിൽപ്പട്ടതിനിടെ, വാഹനത്തിലുണ്ടായിരുന്ന പൊലീസുകാരുടെ പിസ്റ്റൾ കൈക്കലാക്കി അവർക്കുനേരെ വെടിയുതിർത്ത് ദുബെ രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നുവെന്ന് കാൺപൂർ സോൺ എ.ഡി.ജി ജയ നാരായൺ സിങ് പറഞ്ഞു. തിരിച്ചു വെടിവെച്ചപ്പോഴാണ് ദുബെക്ക് പരിക്കേറ്റതെന്നും ആശുപത്രിയിലേക്ക് പോകും വഴിയാണ് മരിച്ചതെന്നും അദ്ദേഹം വിശദീകരിച്ചു.

Tags:    
News Summary - police man's father happy in vikas dubey murder

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.