ന്യൂഡൽഹി: നീരവ് മോദിയും അമ്മാവൻ മെഹുൽ ചോക്സിയും ചേർന്ന് നടത്തിയ വായ്പ തട്ടിപ്പിൽ 13,000 കോടിയുടെ നഷ്ടമുണ്ടായ പഞ്ചാബ് നാഷനൽ ബാങ്ക് (പി.എൻ.ബി) ഇത് തിരിച്ചുപിടിക്കാനുള്ള നീക്കങ്ങൾ സജീവമാക്കി. മോദിയുടെ ‘ഫയർസ്റ്റാർ ഡയമണ്ട്സ്’ ന്യൂയോർക്കിൽ നൽകിയ പാപ്പർ ഹരജിയെ നേരിടാനും ബാങ്ക് തയാറെടുക്കുകയാണ്. ഇതിനായി പ്രമുഖ നിയമ വിദഗ്ധരുടെ സേവനം ഉപയോഗപ്പെടുത്തും.
പണം തിരിച്ചുപിടിക്കാനായി പഴുതടച്ച നീക്കങ്ങൾ നടത്താനാണ് ഉദ്ദേശിക്കുന്നതെന്ന് വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു. എന്നാൽ, ഇക്കാര്യത്തിൽ പി.എൻ.ബി അധികൃതർ പ്രതികരിച്ചിട്ടില്ല.
കഴിഞ്ഞ മാസം ന്യൂയോർക്കിലെ കോടതിയിലാണ് ‘ഫയർസ്റ്റാർ ഡയമണ്ട്സ്’ പാപ്പർ ഹരജി നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.