മുംബൈ: രാജ്യത്തെ നടുക്കിയ ബാങ്ക് വായ്പ കൊള്ളയുടെ പ്രവചനംപോലെ രവി സുബ്രഹ്മണ്യത്തിെൻറ ക്രൈംത്രില്ലര്‍ നോവല്‍ ‘ഇന്‍ ദ നെയിം ഓഫ് ഗോഡ്’. പഞ്ചാബ് നാഷനല്‍ ബാങ്കില്‍ നടന്ന തട്ടിപ്പിന് സമാനമായ കഥയില്‍ മാത്രമല്ല, കഥാപാത്രത്തിലും സാമ്യമുണ്ട്. ‘നീരവ് ചോക്സി’ എന്ന പ്രമുഖ വജ്രവ്യാപാരിയാണ് നോവലിലെ കേന്ദ്ര കഥാപാത്രം. നീരവ് മോദിയുടെ അമ്മയുടെ കുടുംബപേരാണ് ചോക്സി.
യഥാര്‍ഥ സംഭവത്തില്‍ നീരവ് മോദിയുടെ കൂട്ടുപ്രതിയായ അമ്മാവെൻറ പേര് മെഹുല്‍ ചോക്സി എന്നാണ്. എട്ടു മാസം മുമ്പ് പുറത്തിറങ്ങിയ പുസ്തകം പി.എൻ.ബി തട്ടിപ്പോടെ ചര്‍ച്ചയായി. വായനക്കാരാണ് സമൂഹമാധ്യമങ്ങളിലൂടെ സാമ്യം ചൂണ്ടിക്കാട്ടി രംഗത്തുവന്നത്. ഇതോടെ, പുസ്തകത്തിന് ആവശ്യക്കാരേറി. ‘ആമസോണി’ല്‍ ഏറ്റവും കൂടുതൽ ആവശ്യപ്പെടുന്ന രണ്ടാമത്തെ പുസ്തകമാണിത്. എല്ലാം യാദൃച്ഛികമെന്നാണ് മുന്‍ ബാങ്കര്‍ കൂടിയായ രവി സുബ്രഹ്മണ്യം വായനക്കാരുടെ ചോദ്യങ്ങള്‍ക്കുള്ള മറുപടിയില്‍ പറഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.