ന്യൂഡൽഹി: പഞ്ചാബ് നാഷനൽ ബാങ്ക് (പി.എന്.ബി) വായ്പ തട്ടിപ്പ് കേസിൽ കോടതിക്ക് സമാന്തര അന്വേഷണമോ നിരീക്ഷണമോ നടത്താൻ കഴിയില്ലെന്ന് കേന്ദ്ര സർക്കാർ. അന്വേഷണ പുരോഗതി സീലുെവച്ച കവറിൽ സമർപ്പിക്കാൻ സി.ബി.െഎയോട് നിർദേശിക്കരുതെന്നും കേന്ദ്രം സുപ്രീംകോടതിയിൽ ആവശ്യപ്പെട്ടു. മുദ്രെവച്ച കവറിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാത്തത് എന്താണെന്ന ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ ചോദ്യത്തിന് മറുപടിയായാണ് അേറ്റാണി ജനറൽ കെ.കെ. വേണുഗോപാൽ നിലപാട് വ്യക്തമാക്കിയത്. ഇൗ കേസിൽ അന്വേഷണ പുരോഗതി ആവശ്യെപ്പട്ട് പൊതുതാൽപര്യഹരജികൾക്ക് ന്യായീകരണമില്ല.
അന്വേഷണത്തിൽ ഏതെങ്കിലും തരത്തിലുള്ള വീഴ്ചകൾ ചൂണ്ടിക്കാണിക്കാതെ, ഹരജികൾ പരിഗണിക്കുന്നതിനെയും അറ്റോണി ജനറൽ ചോദ്യംചെയ്തു. കോടതിയുടെ ‘സമാന്തര അന്വേഷണം’ ഉദ്യോഗസ്ഥരുടെ ആത്മവീര്യത്തെ ബാധിക്കും. അന്വേഷണത്തെക്കുറിച്ച് പരാതികളില്ലാത്ത സാഹചര്യത്തിൽ കോടതിക്ക് വിഷയത്തിൽ ഇടപെടാനാകില്ലെന്ന് വേണുഗോപാൽ പറഞ്ഞു. എന്നാൽ, ഇത്തരം വാദങ്ങൾ അംഗീകരിക്കാനാവില്ലെന്ന് വ്യക്തമാക്കിയ സുപ്രീംകോടതി കേസ് ഏപ്രിൽ ഒമ്പതിലേക്ക് മാറ്റി.
കേസിൽ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ടും തട്ടിപ്പ് നടത്തി വിദേശത്തേക്ക് കടന്ന വജ്രരാജാവ് നീരവ് മോദിയെയും മറ്റു പ്രതികെളയും തിരിച്ചുകൊണ്ടുവരാൻ നടപടി ആവശ്യപ്പെട്ടും അഡ്വ. വിനീത് ദണ്ഡയാണ് സുപ്രീംകോടതിയെ സമീപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.