മുംബൈ: പി.എം.സി ബാങ്കിൽ വായ്‌പ തട്ടിപ്പ് നടത്തിയ റിയൽ എസ്റ്റേറ്റ് കമ്പനിയായ എച്ച്.ഡി.ഐ.എൽ മേധാവിമാരെ വീട്ടുത ടങ്കലിലേക്ക് മാറ്റരുതെന്ന് സുപ്രീംകോടതി. എച്ച്.ഡി.ഐ.എൽ ഉടമകളായ രാകേഷ് വധ്വാൻ, മകൻ സാരംഗ് വധ്വാൻ എന്നിവരെ ജയിലിൽ നിന്നും വീട്ടുതടങ്കലിലേക്ക് മാറ്റാൻ ഹൈകോടതി ഉത്തരവിട്ടിരുന്നു. ഹൈകോടതി ഉത്തരവ് സ്റ്റേ ചെയ്ത സു പ്രീംകോടതി തട്ടിപ്പ് കേസ് പ്രതികളായ ഇരുവരെയും മുംബൈ ആർതർ റോഡ് ജയിലിൽ നിന്ന് മാറ്റരുതെന്നും ഉത്തരവിട്ടു.
പ്രതികളെ വീട്ടുതടങ്കലിലേക്ക് മാറ്റാമെന്ന ഹൈകോടതി ഉത്തരവിനെതിരെ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റും മുംബൈ പൊലീസിെൻറ എക്ണോമിക് ഒഫൻസസ് വിങ്ങുമാണ് സുപ്രീംകോടതിയെ സമീപിച്ചത്. ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെ അധ്യക്ഷനായ ബെഞ്ചാണ് ഹരജി പരിഗണിച്ചത്. രാകേഷ് വധ്വാനെയും മകൻ സാരംഗിനെയും വീട്ടുതടങ്കലിലേക്ക് മാറ്റുന്നത് ജാമ്യം നൽകുന്നതിന് തുല്യമാണെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയിൽ അറിയിച്ചു.
പി.എം.സി. ബാങ്ക് എച്ച്.ഡി.ഐ.എല്ലിന് ഏകദേശം 2,500 കോടിരൂപയുടെ വായ്‌പ നൽകിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. പി.എം.സി. ബാങ്ക് ആകെ 8,383 കോടിയുടെ വായ്പയാണ് നൽകിയിട്ടുള്ളത്. ഇതിെൻറ 31 ശതമാനവും എച്ച്.ഡി.ഐ.എല്ലിനാണ് നൽകിയിരിക്കുന്നത്. റിസർവ് ബാങ്കിന്റെ ചട്ടങ്ങൾക്ക് വിരുദ്ധമാണിത്.
ആർ.ബി.ഐ. നിയമപ്രകാരം ഒറ്റ വ്യക്തിക്കോ സ്ഥാപനത്തിനോ ആകെ വായ്പയുടെ 15 ശതമാനം മാത്രമേ വായ്‌പ നൽകാവൂ. ഇതിെൻറ ഇരട്ടിയോളമാണ് ബാങ്ക് എച്ച്.ഡി.ഐ.എല്ലിനു നൽകിയിരിക്കുന്നത്. വായ്‌പ തുക തിരിച്ചടച്ചിട്ടില്ലെന്ന് കമ്പനി മാനേജിങ് ഡയറക്ടർ ജോയ് തോമസ് വെളിപ്പെടുത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.