ന്യൂഡല്‍ഹി: വിവിധ വിഷയങ്ങളില്‍ പ്രധാനമന്ത്രിക്കും കേന്ദ്ര സര്‍ക്കാറിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി. രണ്ട് കോടി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന വാഗ്ദാനം പാലിക്കുന്നതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പരാജയപ്പെട്ടെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു.
എല്ലാത്തിനെക്കുറിച്ചും പറയുന്ന പ്രധാനമന്ത്രി തൊഴിലില്ലായ്മയെക്കുറിച്ച് മാത്രം മിണ്ടുന്നില്ല. ഈ രാജ്യം ഇന്ന് നേരിടുന്നതില്‍ ഏറ്റവും വലിയ പ്രശ്‌നമാണിത്. എല്ലാ വര്‍ഷവും രണ്ടു കോടി തൊഴിലവസരങ്ങള്‍ ലഭ്യമാക്കുമെന്നാണ് അദ്ദേഹം വാഗ്ദാനം നല്‍കിയിരുന്നത് -രാഹുല്‍ പറഞ്ഞു.
കേന്ദ്ര സര്‍ക്കാര്‍ വമ്പന്‍ കോര്‍പറേറ്റുകളെ സഹായിച്ച് ചെറുകിട ബിസിനസുകാരെ നശിപ്പിക്കുകയാണെന്നും രാഹുല്‍ കുറ്റപ്പെടുത്തി. യുവാക്കളുമായോ കര്‍ഷകരുമായോ തൊഴിലാളികളുമായോ ചെറുകിട വ്യാപാരികളുമായോ ഒന്നും നരേന്ദ്ര മോദി സഹകരിക്കുന്നില്ല. രണ്ടോ മൂന്നോ ബിസിനസുകാരുമായി മാത്രമാണ് സഹകരണം -രാഹുല്‍ പറഞ്ഞു.
പെഗസസ് ചാരവൃത്തിയെക്കുറിച്ചും രാഹുല്‍ പരാമര്‍ശിച്ചു. നിങ്ങള്‍ സത്യം പറയുന്നയാളാണെങ്കില്‍ പെഗസസ് നിങ്ങളുടെ ഫോണിലുമുണ്ടാകും. സത്യത്തെയും രാജ്യത്തിന്റെ ശബ്ദത്തെയും അടിച്ചമര്‍ത്താനുള്ള ഉപകരണമാണ് പെഗസസ് എന്നും രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.