ന്യൂഡൽഹി: രാജ്യത്ത് കോവിഡ് വാക്സിൻ വിതരണം ആരംഭിക്കുന്നതിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്രമോദി സംസ്ഥാന മുഖ്യമന്ത്രിമാരുമായി തിങ്കളാഴ്ച കൂടിക്കാഴ്ച നടത്തും. ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ രാജ്യത്ത് രണ്ടു വാക്സിനുകൾക്ക് അടിയന്തര അനുമതി നൽകിയതിന് ശേഷമാണ് കൂടിക്കാഴ്ച.
രാജ്യത്ത് ജനുവരി 16 മുതലാണ് വാക്സിനേഷൻ തുടങ്ങുക. ഓക്സ്ഫഡും ആസ്ട്രസെനകയും ചേർന്ന് നിർമിച്ച കോവിഷീൽഡ്, ഇന്ത്യ തദ്ദേശീയമായി നിർമിച്ച ഭാരത് ബയോടെകിന്‍റെ കോവാക്സിൻ എന്നിവക്കാണ് അടിയന്തര ഉപയോഗത്തിന് അനുമതി. വാക്സിൻ വിതരണത്തിന് മുന്നോടിയായി രാജ്യം മുഴുവൻ മൂന്നുവട്ട ഡ്രൈ റൺ നടത്തിയിരുന്നു.
ഒരു കോടി ആരോഗ്യ പ്രവർത്തകർക്കും രണ്ടുകോടി മുൻനിര പോരാളികൾക്കും ആദ്യം വാക്സിൻ ലഭ്യമാക്കും. കൂടാതെ മുൻഗണന വിഭാഗത്തിൽപ്പെട്ട മറ്റു അസുഖങ്ങളുള്ള 27 കോടി പേർക്കും വാക്സിൻ നൽകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.