ന്യൂഡൽഹി: ക്രിക്കറ്റ് താരം വിരാട് കോഹ്ലിയുടെ ഫിറ്റ്നസ് ചലഞ്ച് ഏറ്റെടുത്ത് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്വന്തം വസതിയിൽ വെച്ച് യോഗയും വ്യായാമവും െചയ്യുന്ന വീഡിയോ ട്വിറ്ററിൽ പങ്കുവെച്ചാണ് മോദി ചലഞ്ച് ഏറ്റെടുത്ത വിവരം പുറത്തുവിട്ടത്.
ആരോഗ്യം സംരക്ഷിക്കുന്നതിനായി താൻ സ്ഥിരമായി ചെയ്യാറുള്ള കാര്യങ്ങളാണ് മോദി വിശദീകരിച്ചിരിക്കുന്നത്. ഇതിനോടൊപ്പം ഫിറ്റ്നസ് ചലഞ്ചിന് രണ്ടുപേരെ ക്ഷണിക്കാനും മോദി മറന്നില്ല. കർണാടക മുഖ്യമന്ത്രി എച്ച്.ഡി കുമാര സ്വാമിയെയാണ് ആദ്യമായി മോദി ചലഞ്ചിന് ക്ഷണിച്ചത്. കോൺഗ്രസുമായി ചേർന്ന് കർണാടകയിൽ അധികാരത്തിലിരിക്കുന്ന കുമാരസ്വാമിയെ ആകർഷിക്കാനാണ് മോദിയുടെ നീക്കമെന്നാണ് കണക്കുകൂട്ടൽ.
Here are moments from my morning exercises. Apart from Yoga, I walk on a track inspired by the Panchtatvas or 5 elements of nature - Prithvi, Jal, Agni, Vayu, Aakash. This is extremely refreshing and rejuvenating. I also practice
— Narendra Modi (@narendramodi) June 13, 2018
breathing exercises. #HumFitTohIndiaFit pic.twitter.com/km3345GuV2
മോദിയുടെ വെല്ലുവിളിക്ക് കുമരസ്വാമി ഉടൻ തന്നെ മറുപടിയും നൽകി. തെൻറ ആരോഗ്യത്തെ കുറിച്ച് വളരെ വലിയ ആശങ്ക പ്രധാനമന്ത്രി പ്രകടിപ്പിക്കുന്നതിൽ സന്തോഷമെന്നായിരുന്നു കുമാരസ്വാമിയുടെ പ്രതികരണം. എല്ലാ ദിവസവം ട്രെഡ് മില്ലിൽ നടക്കുന്ന വ്യക്തിയാണ് താെനന്നും അദ്ദേഹം പറഞ്ഞു.
തെൻറ ആരോഗ്യത്തെക്കാൾ പ്രധാനം കർണാടകയുടെ സാമ്പത്തിക ആരോഗ്യമാണ്. അതിനുള്ള സഹായമാണ് മോദിയിൽ നിന്ന് പ്രതീക്ഷിക്കുന്നതെന്നും കുമാരസ്വാമി കൂട്ടിച്ചേർത്തു.
േകന്ദ്ര മന്ത്രി രാജ്യവർധൻ സിങ് റാത്തോഡായിരുന്നു ഫിറ്റ്നസ് ഫോർ ഇന്ത്യ എന്ന പേരിൽ ഇൗ ചലഞ്ചിന് തുടക്കമിട്ടത്. അതേറ്റെടുത്ത കോഹ്ലി പ്രധാന മന്ത്രിയെ ചലഞ്ച് െചയ്യുകയായിരുന്നു. കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യക്ക് വേണ്ടി സ്വർണം നേടിയ മാണിക ബത്രിയെയാണ് മോദി രണ്ടാമതായി ചലഞ്ചിന് ക്ഷണിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.