ന്യൂഡൽഹി: കർണാടകയിലെ കർഷകരുടെ പ്രശ്നങ്ങളോട് മുഖം തിരിച്ചത് കേന്ദ്ര സർക്കാരാണെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. സംസ്ഥാനത്തെ കർഷകർ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ കേന്ദ്രം പരാജയപ്പെെട്ടന്നും രാഹുൽ പറഞ്ഞു. കർഷകരുടെ ഉന്നമനത്തിന് വേണ്ടി എൻ.ഡി.എ സർക്കാർ മുന്നോട്ടുവച്ച പരിപാടികളും അതിെൻറ ഫലങ്ങളും അടങ്ങുന്ന ഡാറ്റ രാഹുൽ ട്വിറ്ററിൽ പങ്കുവെച്ചു.
കോൺഗ്രസ് അധികാരത്തിലിരിക്കുന്ന കർണാടകയിലെ കർഷകരുടെ വായ്പകൾ എഴുതിത്തള്ളാൻ കേന്ദ്ര സർക്കാരിെൻറ ഭാഗത്തുനിന്നും ഒരു ധനസഹായവുമുണ്ടായില്ലെന്ന് രാഹുൽ പുറത്തവിട്ട കണക്കുകൾ സൂചിപ്പിക്കുന്നു. പ്രധാനമന്ത്രിയുടെ ക്രോപ് ഇൻഷുറൻസ് സ്കീം കർഷകർക്ക് യാതൊരു ഗുണവും നൽകിയില്ല. പകരം, അതിലൂടെ പ്രൈവറ്റ് ഇൻഷുറൻസ് കമ്പനികളാണ് നേട്ടമുണ്ടാക്കിയതെന്നും രാഹുൽ കുറ്റപ്പെടുത്തി.
കർണാടകയിലെ കർഷകരുടെ ദയനീയ അവസ്ഥക്ക് കാരണം സിദ്ധാരാമയ്യ സർക്കാരാെണന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആരോപണത്തിന് മറുപടിയായാണ് രാഹുലിെൻറ പ്രസ്താവന. പ്രധാനമന്ത്രിയുടെ ‘ഫസൽ ഭീമ യോജനയുടെ ഗുണം കർഷകരിലെത്തിക്കുന്നതിൽ കർണാടക സർക്കാർ പരാജയപ്പെെട്ടന്നും മോദി ആരോപിച്ചിരുന്നു.
Mr Modi’s Report Card
— Rahul Gandhi (@RahulGandhi) May 3, 2018
State: Karnataka
Sub: Agriculture
1. Contribution to Cong State Govts 8,500 Cr Farm Loan waiver = 0 Rs
2. PM’s crop insurance scheme: Farmers suffer; pvt insurance companies make huge profits.
3. No MSP+50%, for Karnataka farmers.
Grade = F pic.twitter.com/SLJBE4cXWC
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.