ന്യൂഡൽഹി: ബി.ജെ.പി നേതാവും ഗുജറാത്ത് മുൻ ആഭ്യന്തരമന്ത്രിയുമായ ഹരിൻ പാണ്ഡ്യ കൊല്ലപ്പെട്ട കേസിൽ പുതിയ അന്വേ ഷണം ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ പൊതുതാൽപര്യ ഹരജി. സൊഹ്റാബുദ്ദീൻ ശൈഖ് കേസിലെ പ്രധാന സാക്ഷിയായ അസംഖാ െൻറ വെളിപ്പെടുത്തലിെൻറ അടിസ്ഥാനത്തിൽ കോടതിയുടെ മേൽനോട്ടത്തിൽ കേസ് അന്വേഷിക്കണമെന്നാണ് സെൻറർ ഫോർ പി.െഎ.എൽ എന്ന സംഘടന നൽകിയ ഹരജിയിലെ ആവശ്യം.
ഹരിൻ പാണ്ഡ്യയെ വെടിവെച്ചുകൊന്നത് പൊലീസ് ഒാഫിസർ ഡി.ജി. വൻസാര ഏർപ്പെടുത്തിയ ക്വേട്ടഷൻ സംഘമാണെന്ന് സൊഹ്റാബുദ്ദീൻ പറഞ്ഞതായി അസംഖാൻ അടുത്തിടെ വിചാരണ കോടതിയിൽ മൊഴിനൽകിയിരുന്നു.
2003 മാർച്ച് 26ന് രാവിലെ കാറിൽ വരുേമ്പാഴാണ് ക്വേട്ടഷൻ സംഘം പാണ്ഡ്യക്ക് നേരെ നിറയൊഴിച്ചത്. കേസ് ആദ്യം അന്വേഷിച്ച സി.ബി.െഎ സംഘത്തിന് നേതൃത്വം നൽകിയ വൈ. സി. മോദിയാണ് ഇപ്പോൾ എൻ.െഎ.എ മേധാവി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.