പി.എൻ.ബി തട്ടിപ്പാണ് പി.എഫ് പലിശനിരക്ക് കുറക്കാൻ കാരണം-മമത ബാനർജി

കൊൽക്കത്ത: പി.എൻ.ബി തട്ടിപ്പ് കാരണമാണ് കേന്ദ്രസർക്കാർ പി.എഫ് പലിശനിരക്കുകൾ കുറച്ചതെന്ന് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. പി.എൻ.ബിക്ക് നഷ്ടമായ തുക ജനങ്ങളുടെ പോക്കറ്റിൽ നിന്ന് ഇൗടാക്കാനാണ് മോദി സർക്കാറിെൻറ ശ്രമം. ഇത് കൊള്ളയാണെന്നും മമത ബാനർജി ആരോപിച്ചു. മോദി സർക്കാർ അധികാരത്തിലെത്തുേമ്പാൾ 8.82 ശതമാനമായിരുന്നു പി.എഫ് പലിശ നിരക്ക് ഇപ്പോഴത് 8.55 ശതമാനം മാത്രമാണെന്നും മമത പറഞ്ഞു.

ബി.ജെ.പിയുടെ നയങ്ങൾ കർഷകരെ പ്രതികൂലമായാണ് ബാധിക്കുന്നത്. 12,000 കർഷകർ ഇന്ത്യയിൽ ആത്മഹത്യ ചെയ്തിട്ടുണ്ട്. ഇതിൽ പലരും ആത്മഹത്യ ചെയ്തത് വായ്പകൾകൾ തിരിച്ചടക്കാൻ സാധിക്കാത്തത് കൊണ്ടാണ്. കർഷകരുടെ വായ്പ എഴുതി തള്ളണമെന്ന് ആവശ്യം നിരന്തരമായി ഉയർത്തിയിട്ടും ഇത് അംഗീകരിക്കാൻ കേന്ദ്രസർക്കാർ തയാറായിട്ടില്ലെന്നും മമത കുറ്റപ്പെടുത്തി.

ബുധനാഴ്ച പി.എഫ് പലിശനിരക്കുകൾ കുറക്കാൻ കേന്ദ്രസർക്കാർ തീരുമാനമെടുത്തിരുന്നു. പി.എൻ.ബി ബാങ്കിെൻറ ജാമ്യം ഉപയോഗിച്ച് വജ്ര വ്യവസായി നീരവ് മോദി 11,000 കോടി രൂപ തട്ടിയെടുത്തുവെന്ന വാർത്തകൾക്കിടെയാണ് പി.എഫ് പലിശനിരക്കുകൾ കുറച്ചത്. 

Tags:    
News Summary - PF Interest Reduction Fallout of PNB Scam, Says Mamata Banerjee-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.