അലീഗഢ്: പ്രധാനമന്ത്രി നേരന്ദ്ര മോദിക്കും യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനുമ െതിരെ മുദ്രാവാക്യം വിളിക്കുന്നവരെ ജീവനോടെ കുഴിച്ചുമൂടും എന്ന ഭീഷണിയുമായി യു.പിയില െ ബി.െജ.പി നേതാവ് രഘുരാജ് സിങ്. പൗരത്വ ഭേദഗതി നിയമെത്ത അനുകൂലിച്ച് അലീഗഢിൽ നടത്തിയ റാലിക്കിടെയാണ് സിങ്ങിെൻറ നടുക്കുന്ന പ്രസ്താവന.
‘ഒരു കൈയിൽ എടുക്കാൻ മാത്രം പോന്ന ക്രിമിനലുകളും അഴിമതിക്കാരുമായ ജനങ്ങൾ പ്രധാനമന്ത്രിക്കും യു.പി മുഖ്യമന്ത്രിക്കുമെതിരെ മുദ്രാവാക്യം വിളിക്കുകയാണ്. നിങ്ങളെയൊക്കെ ജീവനോടെ കുഴിച്ചുമൂടും’ എന്നായിരുന്നു രഘുരാജ് സിങ്ങിെൻറ വാക്കുകൾ.
ഇത് വിവാദമായതോടെ രഘുരാജ് മന്ത്രിയോ എം.എൽ.എയോ അല്ലെന്ന് പറഞ്ഞൊഴിയാനായിരുന്നു സംസ്ഥാന ബി.ജെ.പിയുടെ ശ്രമം. എന്നാൽ, രഘുരാജ് സിങ് തൊഴിൽ വകുപ്പിലെ യൂനിറ്റ് ഉപദേശകനാണെന്ന് ലേബർ വെൽഫെയർ കൗൺസിൽ അധ്യക്ഷനായ സുനിൽ ഭാരാല വെളിപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.