ന്യൂഡൽഹി: ആർ.ബി.ഐ മൊറട്ടോറിയം ഏർപ്പെടുത്തിയ യെസ് ബാങ്കിനെ രക്ഷിക്കാനായി എസ്.ബി.ഐ അവതരിപ്പിച്ച രക്ഷാപദ്ധതി വിചിത്രമാണെന്ന് കോൺഗ്രസ് നേതാവ് പി.ചിദംബരം. 2014ന് ശേഷം യെസ് ബാങ്കിൻെറ വായ്പകളിൽ വൻ വർധനയുണ്ടായി. 35 ശതമാനത്തിൻെറ വരെ വർധനയാണ് വായ്പകളിൽ ഉണ്ടായതെന്നും അദ്ദേഹം വ്യക്താക്കി.
ഓഹരിയൊന്നിന് 10 രൂപ നൽകി യെസ്ബാങ്ക് ഷെയറുകൾ വാങ്ങാനുള്ള എസ്.ബി.ഐ പദ്ധതി വിചിത്രമാണ്. യെസ് ബാങ്കിനെ രക്ഷിക്കാൻ വളണ്ടിയറായി എസ്.ബി.ഐ വരുന്നതിനോട് യോജിക്കുന്നില്ല. എൽ.ഐ.സി ഐ.ഡി.ബി.ഐ ബാങ്കിനായി രംഗത്തെത്തിയപ്പോൾ എതിർത്തത് പോലെ തന്നെയാണ് ഇതുമെന്നും ചിദംബരം പറഞ്ഞു.
യെസ് ബാങ്കിൻെറ തകർച്ചക്ക് കോൺഗ്രസ് സർക്കാറാണെന്ന ആരോപണം കഴിഞ്ഞ ദിവസം ധനമന്ത്രി നിർമല സീതാരാമൻ ഉയർത്തിയിരുന്നു. ചില സമയത്ത് നിർമ്മല സീതാരാമൻെറ പ്രസ്താവന കേൾക്കുേമ്പാൾ അവർ പ്രതിപക്ഷത്താണെന്നും യു.പി.എയാണ് അധികാരത്തിലെന്നും താൻ ധനമന്ത്രിയാണെന്നും തോന്നാറുണ്ടെന്നായിരുന്നു ഇതിന് ചിദംബരത്തിൻെറ മറുപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.