വാഷിങ്ടൺ: പാരിസ് ഉടമ്പടിയിൽനിന്ന് പിന്മാറാനുള്ള തീരുമാനം പ്രഖ്യാപിച്ച അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപ് ഇന്ത്യക്കെതിരെ കടുത്ത പരാമർശങ്ങളാണ് നടത്തിയത്. കാലാവസ്ഥയുടെ പേരിൽ കുറെ രാജ്യങ്ങൾക്ക് സാമ്പത്തിക നേട്ടമുണ്ടാക്കാനുള്ള തട്ടിപ്പാണ് കരാർ എന്നും അമേരിക്കൻ ജനതയുടെ താൽപര്യ സംരക്ഷണത്തിനാണ് പിന്മാറുന്നതെന്നുമാണ് ട്രംപ് പറഞ്ഞത്.
2020ഒാടെ കൽക്കരി ഉൽപാദനം ഇരട്ടിയാക്കാൻ ഇന്ത്യക്ക് അനുമതി നൽകിയിരിക്കുകയാണ്. കൽക്കരി പ്ലാൻറുകൾ നിർമിക്കാൻ യൂറോപ്പിനു പോലും അനുമതി നൽകുന്നു. അമേരിക്കക്കു മാത്രമാണ് നിയന്ത്രണം; ഇത് വിവേചനമല്ലാതെ മറ്റെന്താണ്? ട്രംപ് ചോദിച്ചു. കോടിക്കണക്കിന് ഡോളർ വിദേശ സഹായം നേടിയെടുക്കാൻ മാത്രമാണ് ഇന്ത്യ ഉടമ്പടിയിൽ ഒപ്പിട്ടതെന്ന് ട്രംപ് ആരോപിച്ചു.
ചൈനക്കും ഇന്ത്യക്കും കൽക്കരിപ്പാടങ്ങൾ വികസിപ്പിക്കാൻ ലോകരാജ്യങ്ങൾ അനുമതി നൽകിയിട്ടുണ്ട്. എന്നാൽ, അമേരിക്കയുടെ കാര്യം വരുേമ്പാൾ പരിസ്ഥിതി പ്രശ്നമുയർത്തുകയാണെന്ന് അദ്ദേഹം പറഞ്ഞു. പ്രസിഡൻറായാൽ 100 ദിവസത്തിനകം കരാർ റദ്ദാക്കുമെന്ന് തെരഞ്ഞെടുപ്പ് പ്രചാരണവേളയിൽ ട്രംപ് പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.