കുട്ടികളുടെ കൂട്ട കൊല; പ്രതിക്ക് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടായിരുന്നെന്ന് മാതാവ്

കുരുക്ഷേത്ര(ചണ്ഡീഗഡ്): പഞ്ച്കുളയിൽ കുട്ടികളെ വെടിവെച്ച് കൊന്ന കേസിലെ പ്രതിയും കുട്ടികളുടെ പിതാവുമായ സോനുമാലിക്കിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടായിരുന്നെന്ന് സോനുവിന്‍റെ മാതാവ് ധനോദേവി.ഇത്രയും വലിയ ക്രൂര കൃത്യം ചെയ്തവന് പരമാവധി ശിക്ഷ നൽകണമെന്നും അവർ പറഞ്ഞു. 

മൂന്ന് മാസങ്ങൾക്ക് മുൻപ് സോനുവിന് ഹിമാചലിലെ മറ്റൊരു സ്ത്രീയുമായി അടുപ്പമുണ്ടെന്ന് ആരോ എന്നോട് പറഞ്ഞിരുന്നു. അവർ സ്ഥിരമായി കൈതാളിലെ സോനുവിന്‍റെ കട‍യിൽ വരാറുള്ളതായും ഞാൻ അറിഞ്ഞിരുന്നു. ഇൗ കാരണം കൊണ്ട് അവൻ എന്‍റെ മൂന്ന് പേരക്കുട്ടികളെയും കൊല്ലുമോ എന്നെനിക്കറിയില്ല-ധനോദേവി പറഞ്ഞു. സംഭവത്തിന് ശേഷം സോനുവിന്‍റെ ഭാര്യ അബോധാവസ്ഥയിലാണ്. മുറിക്ക് പുറത്തിറങ്ങാനോ ആരോടും സംസാരിക്കാനോ അവർ കൂട്ടാക്കുന്നില്ലെന്നും ധനോ ദേവി പറഞ്ഞു. സോനുവിന്‍റെ മുഖം പോലും കാണണ്ടെന്നാണ് സോനുവിന്‍റെ പിതാവ് ജീതാ മാലിക്ക് പറഞ്ഞത്.

അതേസമയം സോനു മാലിക്കും ഭാര്യയും സമാധാനപരമായി ജീവിതം നയിച്ചിരുന്നവരാണെന്നും ഇരുവരും ഒരിക്കലും വഴക്ക് കൂടുന്നത് പോലും കണ്ടിട്ടില്ലെന്നും ഗ്രാമവാസികൾ പറയുന്നു. കുട്ടികളുടെ കാര്യവുമായി സുമം വീട്ടിൽ എപ്പോഴും തിരക്കിലാ‍യിരിക്കും.ആ പ്രദേശത്തെ തന്നെ ഏറ്റവും നല്ല യുവതിയാണ് സുമം എന്നും അവർ പറഞ്ഞു.

കുട്ടികളുടെ കൊലപാതകം ഗ്രാമീണരെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ്.  ഞായറാഴ്ചയാണ് സമീർ, സിമ്രാൻ,സമർ തുടങ്ങിയ മൂന്ന് കുട്ടികളെയും പിതാവ് സോനു മാലിക്കും അമ്മാവൻ ജഗ്ദീപ് സിങും ചേർന്ന് വെടിവെച്ച് കൊന്നതിന് ശേഷം മൃതദേഹങ്ങൾ കാട്ടിൽ ഉപേക്ഷിച്ചത്.
 

Tags:    
News Summary - Panchkula triple murder: My son got his 3 kids killed as he had an extramarital affair, says mother- India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.