റാവൽപിണ്ടി : നിയന്ത്രണരേഖയിലെ ഇന്ത്യയുടെ ആക്രമണങ്ങൾക്ക് ശക്തമായ തിരിച്ചടി നൽകുമെന്ന് പാകിസ്താൻ സൈനിക മേധാവി ഖമർ ജാവേദ് ബജ്വ . റാവൽപിണ്ടിയിൽ സൈനികരുമായി കൂടികാഴ്ച നടത്തുേമ്പാഴാണ് നിയന്ത്രണരേഖയിലെ പ്രശ്നങ്ങളെ കുറിച്ച് സൈനിക മേധാവിയുടെ പ്രതികരണം. ഇൻറർ സർവീസ് പബ്ലിക് റിലേഷൻസാണ് ബജ്വയുടെ പ്രസ്താവന പുറത്ത്വിട്ടത്.
നിയന്ത്രണരേഖയിലെ പ്രശ്നങ്ങളുടെ പശ്ചാത്തലത്തിൽ അതിർത്തിയിലെ സുരക്ഷ സംവിധാനങ്ങൾ സൈനിക മേധാവി വിലയിരുത്തി. കാശ്മീരിൽ നടത്തുന്ന ആക്രമണങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് പ്രകോപനപരമായ നടപടികളുമായി ഇന്ത്യ മുന്നോട്ട് പോകുന്നതെന്നും അേദ്ദഹം പറഞ്ഞു. കശ്മീരി ജനതയുടെ ആഗ്രഹങ്ങൾക്കനുസരിച്ച് െഎക്യരാഷ്ട്ര സഭയുടെ പ്രമേയത്തിെൻറ കൂടി സഹായത്തോടെ കശ്മീർ പ്രശ്നം പരിഹരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഉറി ആക്രമണത്തിന് പിന്നാലെ ഇന്ത്യ പാകിസ്താനിൽ സർജിക്കൽ സ്ട്രൈക്ക് നടത്തിയത് ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ബന്ധം വഷളാക്കിയിരുന്നു. ഇതിെൻറ കൂടി പശ്ചാത്തലത്തിലാണ് പാക് സൈനിക മേധാവിയുടെ പ്രസ്താവന പുറത്ത് വരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.