ന്യൂയോർക്: പാകിസ്താനെ ‘ഭീകരസ്താൻ’ എന്നു വിശേഷിപ്പിച്ച വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന് മറുപടിയുമായി പാകിസ്താൻ. ദക്ഷിണേഷ്യയിൽ ഭീകരവാദം വളർത്തുന്നത് ഇന്ത്യയാണെന്നും ഇന്ത്യ ഭീകരവാദത്തിെൻറ മാതാവാണെന്നും പാക് അംബാസഡർ മലീഹ ലോഥി യു.എൻ പൊതുസഭയിൽ ആേരാപിച്ചു. ‘‘വേട്ടക്കാരെൻറ മനോഭാവമാണ് ഇന്ത്യയുടേത്. അയൽക്കാർ തമ്മിൽ സമാധാനം ഉണ്ടാകണമെന്ന് അന്താരാഷ്ട്ര സമൂഹം ആഗ്രഹിക്കുന്നുണ്ടെങ്കിൽ നിങ്ങൾ ന്യൂഡൽഹിയിലേക്ക് വിളിച്ച് പ്രകോപനം നിർത്താൻ ആവശ്യപ്പെടുക. പാകിസ്താെൻറ പല ഭാഗങ്ങളിലും തീവ്രവാദം വളർത്താൻ ഇന്ത്യ ശ്രമിക്കുന്നു. നിയന്ത്രണരേഖയിലെ വെടിനിർത്തൽ ലംഘനങ്ങൾ ഇന്ത്യ അവസാനിപ്പിക്കണം. പാകിസ്താനിൽ ഭീകരസംഘടനകളെ സ്പോൺസർ ചെയ്യുന്നത് നിർത്തണം’’ -അവർ പറഞ്ഞു.
ഫാഷിസ്റ്റ് ആശയത്തെ പിന്തുടരുന്നവരാണ് ഇന്ത്യ ഭരിക്കുന്നത്. മഹാത്മ ഗാന്ധിയെ െകാലപ്പെടുത്തിയ ആർ.എസ്.എസ് നേതാക്കളാണ് ഇന്ത്യയുടെ ഭരണം നിയന്ത്രിക്കുന്നത്. മതഭ്രാന്തനായ ഒരാളെയാണ് ഉത്തർപ്രദേശിൽ മുഖ്യമന്ത്രിയായി നിയോഗിച്ചത്. ഇന്ത്യയിൽ മുസ്ലിംകളെ കൂട്ടംകൂടി തല്ലിക്കൊല്ലുന്നു. ഇന്ത്യൻ നേതാക്കളുടെ കൈയിൽ മുസ്ലിംകളുടെ രക്തക്കറയുണ്ട്.
കശ്മീർ ഇന്ത്യയുടെ ഭാഗമല്ല. കശ്മീർ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ പാകിസ്താൻ ചർച്ചക്കു തയാറാണ്. എന്നാൽ, പാകിസ്താനിൽ ഇന്ത്യ വളർത്തുന്ന ഭീകരവാദവും വിധ്വംസകപ്രവർത്തനങ്ങളും അവസാനിപ്പിച്ചശേഷം മതി ചർച്ച. കശ്മീരിലെ യഥാർഥ പ്രശ്നങ്ങൾ ഇന്ത്യ മറച്ചുവെക്കുകയാണ്. നിരപരാധികളെ അന്ധരാക്കിയും വെടിവെച്ചും മൃഗീയപ്രചാരണമാണ് നടത്തുന്നത്. കശ്മീരിലെ മനുഷ്യാവകാശവിരുദ്ധ പ്രവർത്തനങ്ങൾക്കെതിരെ യു.എൻ നടപടിയെടുക്കണം. അയൽരാജ്യങ്ങൾക്കെല്ലാം ഭീഷണിയാണ് ഇന്ത്യ. ഏറ്റവും വലിയ ജനാധിപത്യരാജ്യം എന്നു പറയുന്ന ഇന്ത്യതന്നെയാണ് ഏറ്റവും വലിയ കാപട്യക്കാരെന്നും മലീഹ പറഞ്ഞു.
ബലൂചിസ്താനിലെ ആഭ്യന്തരവിഷയങ്ങളിൽ ഇന്ത്യൻ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവൽ ഇടപെടുെന്നന്ന ആരോപണം മലീഹ യു.എന്നിലും ആവർത്തിച്ചു.
താരതമ്യേന താഴ്ന്ന റാങ്കിലുള്ള ഉദ്യോഗസ്ഥരാണ് സാധാരണ ഇത്തരം സമയങ്ങളിൽ മറുപടി പറയുന്നത്. എന്നാൽ, ഇന്ത്യക്കു മറുപടി നൽകാൻ സ്ഥാനപതിയെതന്നെ പാകിസ്താൻ ചുമതലപ്പെടുത്തുകയായിരുന്നു. ‘‘ ക്രൂരമായ കൊലപാതകങ്ങൾ ഒരു രോഗലക്ഷണമാണ്. ജീവിച്ചിരിക്കുന്നത് നരകതുല്യമാണിവിടെ. ദലിതുകളും ആദിവാസികളും മുസ്ലിംകളും ക്രിസ്ത്യാനികളും ഇത്തരം തീവ്രവാദത്തിൽ ജീവിക്കാൻ നിർബന്ധിക്കപ്പെടുകയാണ്’’. എന്നു തുടങ്ങുന്ന അരുന്ധതിറോയ്യുടെ പ്രസംഗത്തിലെ വാക്കുകളും മലീഹ ഉദ്ധരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.