കുൽഭൂഷൺ ജാദവിന് കോൺസുലർ സഹായം നൽകാമെന്ന് പാകിസ്താൻ

ന്യൂഡൽഹി: കുൽഭൂഷൺ ജാദവിന് കോൺസുലർ സഹായം നൽകാമെന്ന് പാകിസ്താൻ അറിയിച്ചു. ഇതുസംബന്ധിച്ച ഹേഗിലെ രാജ്യാന്തര നീതിന്യായ കോടതിയുടെ വിധിക്ക് പത്ത് ദിവസങ്ങൾക്കു ശേഷമാണ് പാകിസ്താന്‍റെ നടപടി. പാകിസ്താൻ വിദേശകാര്യ മന്ത്രാലയം ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.

കുൽഭൂഷണിന് കോൺസുലർ ബന്ധം നിഷേധിച്ചതിലൂടെ 1963ലെ വിയന്ന കരാർ പാകിസ്താൻ ലംഘിച്ചെന്ന് അന്താരാഷ്ട്ര കോടതി നിരീക്ഷിച്ചിരുന്നു. ഇതേതുടർന്നാണ് പാകിസ്താൻ നിലപാടിൽ അയവ് വരുത്തിയത്. എന്നാൽ, വിഷയത്തിൽ ഇന്ത്യ പ്രതികരിച്ചിട്ടില്ല.

ചാരനെന്ന് ആരോപിച്ചാണ് ഇന്ത്യൻ പൗരനും മുന്‍ നാവികസേനാ ഉദ്യോഗസ്ഥനുമായ കുല്‍ഭൂഷണ്‍ ജാദവിനെ (49) പാകിസ്താൻ തടവിലാക്കുന്നത്. കുല്‍ഭൂഷണ്‍ ജാദവിന് പാക് സൈനിക കോടതി വിധിച്ച വധശിക്ഷ അന്താരാഷ്ട്ര നീതിന്യായ കോടതി സ്റ്റേ ചെയ്തിരുന്നു.

Tags:    
News Summary - pakistan-offers-consular-access-to-kulbhushan-jadhav-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.