ജർമനിയിലേക്ക് എയർ ഇന്ത്യയുടെ രക്ഷാദൗത്യം; സഹായവുമായി പാകിസ്താൻ

ന്യൂഡൽഹി: കഴിഞ്ഞദിവസം ഇന്ത്യയിൽനിന്ന് ജർമനിയിേലക്ക് രക്ഷാദൗത്യവുമായി പറന്ന എയർ ഇന്ത്യ വിമാനത്തെ അഭിനന് ദിച്ചും സഹായിച്ചും പാകിസ്താൻ. കോവിഡിൻെറ പശ്ചാത്തലത്തിൽ ഇന്ത്യയിൽ കുടുങ്ങിയ യൂറോപ്യൻ, കനേഡിയൻ പൗരൻമാരുമാ യി മുംബൈയിൽനിന്നും ന്യുഡൽഹിയിൽനിന്നുമായി ഓരോ വിമാനങ്ങളാണ് ഏപ്രിൽ രണ്ടിന് ജർമനിയിലെ ഫ്രാങ്ക്ഫർട്ടിേ ലക്ക് പറന്നത്. ഇതിൽ ഒരു വിമാനം പാകിസ്താനിന് മുകളിലൂടെയായിരുന്ന യാത്ര. ‘‘കറാച്ചി എയർ ട്രാഫിക് കൺട്രോൾ നിങ്ങളെ സ്വാഗതം ചെയ്യുന്നു’’ എന്ന സന്ദേശമാണ് ആദ്യം ലഭിച്ചത്. ഇത്തരമൊരു ഘട്ടത്തിൽ നിങ്ങളെടുത്ത തീരുമാനത്തിൽ അഭിമാനം കൊള്ളുന്നു എന്ന സന്ദേശവും വന്നു. നിങ്ങളുടെ വാക്കുകൾക്ക് നന്ദി പറയുന്നു എന്നായിരുന്നു പൈലറ്റിൻെറ പ്രതികരണം.

ഇത് കൂടാതെ കറാച്ചിക്ക് മുകളിലൂടെ പോകാൻ അനുവദിക്കുകയും ചെയ്തു. ഇതുവഴി 15 മിനുറ്റ് സമയം ലാഭിക്കാനായി. പിന്നീട് പറന്നത് ഇറാനിന് മുകളിലൂടെയായിരുന്നു. ഇവിടെയും പാക്കിസ്ഥാൻ സഹായവുമായെത്തി. ഇറാനിന് മുകളിലെത്തുേമ്പാൾ അവിടത്തെ അധികൃതരുമായി വിമാനത്തിൽനിന്ന് ബന്ധപ്പെടാൻ സാധിച്ചില്ല. ഇതറിഞ്ഞ പാക്കിസ്താൻ എയർ ഇന്ത്യക്കായി ഇറാൻ അധികൃതർക്ക് സന്ദേശം കൈമാറി.

ഇറാനിൽനിന്നും മികച്ച പ്രതികരണമാണ് വിമാനത്തിന് ലഭിച്ചത്. ദൂരം കുറഞ്ഞ വഴി പോകാൻ അവർ അനുവദിച്ചു. ഇതാദ്യമായാണ് ഇറാൻ തങ്ങളുടെ 1000 മൈൽ ദൂരം വരുന്ന വ്യോമപാത വിദേശകമ്പനിക്കായി തുറന്നുകൊടുക്കുന്നത്.

ഇറാൻെറ വ്യോമസേന മാത്രമാണ് ഈ പാത ഉപയോഗിക്കാറ്. ഇറാനിൽനിന്ന് തുർക്കി വഴിയാണ് ജർമനിയിലെത്തിയത്. മുംബൈ മുതൽ ഫ്രാങ്ക്ഫർട്ട് വരെയുള്ള എയർ ട്രാഫിക് കൺട്രോൾ കേന്ദ്രങ്ങളിൽനിന്നെല്ലാം യാത്രക്ക് ആശംസകൾ നേർന്നു.

വിവിധ രാജ്യങ്ങളുടെ ആവശ്യപ്രകാരം അവരുടെ പൗരൻമാരെ നാട്ടിലെത്തിക്കാനായി 18 വിമാനങ്ങളാണ് എയർ ഇന്ത്യ കോവിഡ് കാലത്ത് ചാർട്ടേർഡ് സർവിസ് നടത്തുന്നത്. ഇത് കൂടാതെ ഡൽഹിയിൽനിന്ന് ചൈനയിലെ ഷാങ്ഹായിലേക്ക് മെഡിക്കൽ ഉപകരണങ്ങൾ കൊണ്ടുവരാനും സർവിസ് നടത്തുന്നുണ്ട്.


Tags:    
News Summary - pakistan appraised air india for the flight to germany

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.