ന്യൂഡൽഹി: 2011 സെപ്തംബർ 26ലെ മുംബൈ ഭീകരാക്രമണത്തിൻെറ മാതൃകയിൽ വീണ്ടും ആക്രമണം നടത്താൻ ശ്രമം നടക്കുന്നുവെന്ന ആ രോപണവുമായി പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്.
സമാധാനം ആഗ്രഹിക്കുന്ന ഒരു രാജ്യത്തിനും ഇന്ത്യൻ നാവികസേ ന ഭീഷണിയല്ല. ഇന്ത്യൻ മഹാസമുദ്രത്തിൽ ചെറു രാജ്യങ്ങൾക്ക് ആത്മവിശ്വാസം പകരാനും നാവികസേനക്ക് കഴിയും. എന്നാൽ, വീണ്ടും മുംബൈ ഭീകരാക്രമണത്തിൻെറ മാതൃകയിൽ ആക്രമണം നടത്താനാണ് പദ്ധതിയെങ്കിൽ ഇന്ത്യൻ നാവികസേന അതിനെ ചെറുക്കുമെന്നും രാജ്നാഥ് പറഞ്ഞു. ഐ.എൻ.എസ് ഖന്ദേരി നാവിക സേനക്ക് സമർപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഐ.എൻ.എസ് ഖന്ദേരി ഇന്ന് ഇന്ത്യൻ നാവികസേനയുടെ ഭാഗമാണ്. അതുകൊണ്ട് പാകിസ്താന് കൂടുതൽ നാശമുണ്ടാക്കാൻ ഇന്ത്യക്ക് സാധിക്കും. 1971ലെ യുദ്ധത്തിൽ നാവികസേന ഇന്ത്യക്കായി നിർണായക പങ്കാണ് വഹിച്ചതെന്നും അദ്ദേഹം പറഞ്ഞു. കശ്മീരിൽ ഇന്ത്യ നടത്തുന്ന വികസന പ്രവർത്തനങ്ങൾക്ക് ആഗോള സമൂഹത്തിൻെറ പിന്തുണയുണ്ടെന്നും രാജ്നാഥ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.