കശ്മീരിൽ കൊല്ലപ്പെട്ട തീവ്രവാദികൾ ഉപയോഗിച്ചത് പാക് മുദ്രയുള്ള ഗ്രനേഡുകൾ

ശ്രീനഗർ: കശ്മീരിലെ നൗഗം സെക്റിൽ കൊല്ലപ്പെട്ട തീവ്രവാദികളുടെ പക്കലുണ്ടായിരുന്നത് പാക്  നിർമ്മിത ഗ്രനേഡുകളെന്ന് കരസേന. വ്യാഴാഴ്ച നൗഗം സെക്ടറി നുഴഞ്ഞുകയറ്റ ശ്രമത്തിനിടെ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലിൽ നാലു ഭീകരർ കൊല്ലപ്പെടിരുന്നു. ഇവരിൽ നിന്നും പിടിച്ചെടുത്ത ഹാൻഡ് ഗ്രനേഡുകളിലും യു.ബി.ജി എൽ ഗ്രനേഡുകളിലും പാകിസ്താൻ ഒാർഡിനൻസ് ഫാക്ടറിയുടെ മുദ്ര ഉണ്ടായിരുന്നു.

മരുന്നുകളും ഭക്ഷണ സാധനങ്ങളുടെ പാക്കറ്റുകളും പാക് നിർമിതമാണെന്നും കരസേന വക്താവ് അറിയിച്ചു. ശക്തിയേറിയ സ്ഫോടക വസ്തുക്കൾ, പളാസ്റ്റിക് എക്സ്േപളാസീവ്,  പെട്രോളിയം ജെല്ലി, സ്ഫോടക ദ്രവ്യങ്ങൾ, ലൈറ്ററുകൾ എന്നിവ ഭീകരരിൽ നിന്നും പിടിച്ചെടുത്തിരുന്നു.

സെപ്തംബറിൽ കശ്മീരിലെ പൂഞ്ചിലും സെപ്തംബർ 18ന് ഉറിയിലുമുണ്ടായ ആക്രമണങ്ങളിൽ സമാനമായ സ്ഫോടന വസ്തുക്കളാണ് കണ്ടെടുത്തിരുന്നത്. പാകിസ്താനാണ് തീവ്രവാദികളെ സ്പോൺസർ ചെയ്യുന്നത് എന്നതിെൻറ വ്യക്തമായ തെളിവാണിതെന്നും സേന വക്താവ് പറഞ്ഞു.

Tags:    
News Summary - Pak Markings On Grenades Seized From Terrorists

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.