ന്യൂഡൽഹി: കോവിഡ് ബാധിതരുടെ എണ്ണം കുത്തനെ ഉയർന്നതുമൂലമുള്ള ആരോഗ്യ പ്രതിസന്ധിക്കും കടുത്ത ഓക്സിജൻ ക്ഷാമത്തിനുമിടയിൽ, ഓക്സിജന്റെ പേരിൽ സംസ്ഥാനങ്ങൾ തമ്മിൽ പോര്.
ഓക്സിജൻ ടാങ്കറിൽനിന്ന് ഡൽഹി സർക്കാർ ഓക്സിജൻ മോഷ്ടിച്ചെന്ന് ഹരിയാന ആരോഗ്യ മന്ത്രി അനിൽ വിജ് കുറ്റപ്പെടുത്തി. മധ്യപ്രദേശിേലക്കുള്ള ഓക്സിജൻ ടാങ്കറുകളുടെ നീക്കം ചില സംസ്ഥാനങ്ങളിലെ പൊലീസ് ഉദ്യോഗസ്ഥർ തടഞ്ഞുവെന്ന് സംസ്ഥാന മുഖ്യമന്ത്രി ശിവരാജ്സിങ് ചൗഹാൻ കുറ്റപ്പെടുത്തി. ഡൽഹിയിലേക്കുള്ള ഓക്സിജൻ യു.പിയിൽ തടഞ്ഞുവെന്നും ആരോപണമുണ്ട്.
ഫരീദാബാദിലെ തങ്ങളുടെ ആശുപത്രിയിലേക്കു കൊണ്ടുപോയ ഓക്സിജൻ ടാങ്കർ തടഞ്ഞു നിർത്തി ഡൽഹിയിലുള്ള ചിലരാണ് മോഷണം നടത്തിയതെന്ന് ഹരിയാന ആരോഗ്യമന്ത്രി പറയുന്നു. തുടർന്ന് ഓക്സിജൻ ടാങ്കറുകൾക്ക് പൊലീസ് അകമ്പടി ഏർപ്പെടുത്തിയതായും മന്ത്രി പറഞ്ഞു.
ഹിമാചലിൽനിന്നും രാജസ്ഥാനിൽ നിന്നും ഹരിയാനക്ക് നൽകിവന്ന ഓക്സിജൻ നിർത്തിയെന്നും മന്ത്രി പറയുന്നു. ഓക്സിജൻ ആവശ്യത്തിന് കിട്ടാത്തതിന് കേന്ദ്രത്തിനെതിരെ വിവിധ സംസ്ഥാനങ്ങൾ തിരിഞ്ഞതിനൊപ്പമാണ്, സംസ്ഥാനങ്ങൾ തമ്മിലും ആരോപണ പ്രത്യാരോപണങ്ങൾ ഉന്നയിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.