ന്യൂഡൽഹി: കരോൾബാഗ് തീപിടിത്തത്തിൽ 17 പേർെകാല്ലപ്പെട്ട സംഭവത്തിൽ ഹോട്ടൽ അർപിത് പാലസിെൻറ ഉടമെയ ക്രൈംബ ്രാഞ്ച് അറസ്റ്റ് ചെയ്തു. ഡൽഹി ഇന്ദിര ഗാന്ധി വിമാനത്താവളത്തിൽ നിന്നാണ് േഹാട്ടൽ ഉടമ രാകേഷ് ഗോയലിനെ അറസ ്റ്റ് െചയ്തത്.
കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യലിനു ശേഷം ഗോയിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇന്ന് കോടതിയിൽ ഹാജരാക്കും. രാകേഷ് ഗോയിലനും സഹോദരൻ ശർദേന്ദു ഗോയലിനുമെതിരെ ലുക്ക് ഒൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
േഹാട്ടലിൽ ഫയർ അലാം പ്രവർത്തിക്കുകയും അടിയന്തര രക്ഷാമാർഗം തടസപ്പെടുത്താതിരിക്കുകയും ചെയ്തിരുന്നെങ്കിൽ അപകടത്തിെൻറ ആഘാതം കുറക്കാമായിരുന്നെന്നാണ് അഗ്നിശമനസേനാ വിഭാഗം അറിയിച്ചത്. ഹോട്ടലിൽ അപകടസമയം 55 അതിഥികൾ ഉണ്ടായിരുന്നു. പുലർച്ചെ നാലിന് തീപിടിത്തമുണ്ടാകുേമ്പാൾ എല്ലാവരും ഉറക്കത്തിലായിരുന്നു.
അപകടം നടന്ന ഉടൻ ഹോട്ടൽ മാനേജ്മെൻറ് അഗ്നിശമന സേനയെ വിവരമറിയിച്ചില്ലെന്നും സേന കുറ്റപ്പെടുത്തിയിരുന്നു. നാലുമണിക്ക് തീപിടിത്ത മുണ്ടായിട്ടും തീ ഹോട്ടലാകെ പടർന്ന ശേഷം 4.35 നാണ് വിവരം അഗ്നിശമനസേനയെ അറിയിച്ചതെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.