വാരണസി: ലൈംഗികാരോപണം നേരിട്ട് സസ്പെൻഷനിലായിരുന്ന അധ്യാപകൻ തിരിച്ചെത്തിയതിനെ തുടർന്ന് ബനാറസ് ഹിന്ദു യ ൂനിവേഴ്സിറ്റിയിൽ വിദ്യാർഥികളുടെ പ്രതിഷേധം. കഴിഞ്ഞ വർഷമാണ് ലൈംഗികാരോപണത്തെ തുടർന്ന് പ്രൊഫസറെ യൂനിവേഴ് സിറ്റിയിൽ നിന്ന് സസ്പെൻഡ് ചെയ്തത്.
ശനിയാഴ്ച രാത്രിയാണ് വിദ്യാർഥികൾ പ്രക്ഷോഭം തുടങ്ങിയത്. സമരത്തിൻെറ ദൃശ്യങ്ങൾ ഇവർ ഫേസ്ബുക്ക് പേജിലൂടെ പങ്കുവെക്കുന്നുണ്ട്. യൂനിവേഴ്സിറ്റിയിലെ ജന്തുശാസ്ത്ര വിഭാഗം പ്രൊഫസർ എസ്.കെ ചൗബേക്കെതിരെയാണ് ആരോപണമുയർന്നത്. കോളജിൽ നിന്നുള്ള വിനോദ യാത്രക്കിടെ പെൺകുട്ടികൾക്കെതിരെ മോശം കമൻറ് പറയുകയും അശ്ലീല ആംഗ്യം കാണിക്കുകയും ചെയ്തുവെന്നാണ് പ്രൊഫസർക്കെതിരായ ആരോപണം.
എന്നാൽ, യൂനിവേഴ്സിറ്റിയുടെ ആഭ്യന്തര പരാതി പരിഹാര കമ്മിറ്റിയുടെ റിപ്പോർട്ടിൻെറ അടിസ്ഥാനത്തിലാണ് പ്രൊഫസറെ തിരിച്ചെടുത്തതെന്ന് അധികൃതർ അറിയിച്ചു. പ്രക്ഷോഭം നടത്തുന്നതിന് പകരം വിദ്യാർഥികൾ അവരുടെ പ്രശ്നങ്ങൾ യൂനിവേഴ്സിറ്റി മുമ്പാകെ അറിയിക്കുകയാണ് വേണ്ടതെന്നും അവർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.