ചെന്നൈ: കാഞ്ചീപുരത്തിന് സമീപം 20കാരിയായ ദലിത് യുവതിയെ കൊലപ്പെടുത്തി കത്തിച്ച കേസിൽ കാമുകനെ പൊലീസ് അറസ്റ്റ് ചെയ്തു. കാഞ്ചിപുരം ആണ്ടി സിറുവല്ലൂർ രാജേഷ് (25) ആണ് പ്രതി. സ്വകാര്യ തോട്ടത്തിലാണ് കത്തിക്കരിഞ്ഞ ജഡം കണ്ടെത്തിയത്. സവർണ സമുദായാംഗമായ രാജേഷും പെൺകുട്ടിയും തമ്മിലുള്ള പ്രണയത്തെ രണ്ടു വീട്ടുകാരും എതിർത്തിരുന്നു.
കഴിഞ്ഞ ദിവസം രാജേഷിനൊപ്പം പോയ പെൺകുട്ടി വീട്ടിൽ തിരിച്ചെത്താത്തതിനെ തുടർന്ന് കുടുംബം പൊലീസിൽ പരാതി നൽകുകയായിരുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിെൻറ അടിസ്ഥാനത്തിൽ തുടർ നടപടികൾ ൈകക്കൊള്ളുമെന്ന് പൊലീസ് അറിയിച്ചു.
സംഭവത്തിൽ പ്രതിഷേധിച്ച് സി.പി.എം, വിടുതലൈ ശിറുതൈകൾ കക്ഷി തുടങ്ങിയ സംഘടനകൾ പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.