രാജീവ് ഗാന്ധിക്കെതിരായ മോദിയുടെ പരാമർശങ്ങൾ അനാവശ്യം - ബി.ജെ.പി നേതാവ്

ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിക്കെതിരായ നരേന്ദ്രമോദിയുെട പരാമർശങ്ങൾ അനാവശ്യമായിരുന്നെന്ന് കർണാടക ബി.െജ.പി നേതാവ് ശ്രീനിവാസ പ്രസാദ്.

എൽ.ടി.ടി.ഇ ആണ് രാജീവ് ഗാന്ധിയെ വധിച്ചത്. അഴിമതി ആരോപണങ്ങളുട െ പേരിലല്ല അദ്ദേഹം കൊല്ലപ്പെട്ടത്. ആരും അത് വിശ്വസിക്കില്ല. ഞാൻ പോലും വിശ്വസിക്കില്ല. മോദിജിയോട് ഒരുപാട് ബഹുമാനമുണ്ട്. എന്നാൽ രാജീവ് ഗാന്ധിക്കെതിരെ പ്രസ്താവന നടത്തേണ്ട ആവശ്യമുണ്ടായിരുന്നില്ല. -മുൻ എം.പി കൂടിയായ ശ്രീനിവാസ പ്രസാദ് പറഞ്ഞു.

വാജ്പേയ് സർക്കാറിൽ മന്ത്രി സ്ഥാനം വഹിച്ചിരുന്ന ശ്രീനിവാസ പ്രസാദ് പിന്നീട് കോൺഗ്രസിൽ ചേരുകയും 2017ൽ ബി.ജെ.പിയിലേക്ക് തിരിച്ചെത്തുകയുമായിരുന്നു.

രാജീവ് ഗാന്ധിയുടെ ജീവിതം അഴിമതിക്കാരിൽ ഒന്നാമൻ എന്നനിലയിലാണ് അവസാനിച്ചതെന്ന് കഴിഞ്ഞ ആഴ്ചയാണ് മോദി വിമർശിച്ചത്. പ്രതിപക്ഷം രൂക്ഷ വിമർശന മുന്നയിച്ചതോടെ മോദിയും വിമർശനം കടുപ്പിച്ചു. കോൺഗ്രസിന് ധൈര്യമുണ്ടെങ്കിൽ ബോഫോഴ്സിൽ പ്രതിയായ മുൻ പ്രധാനമന്ത്രിയുടെ പേരിൽ തെരഞ്ഞെടുപ്പിൽ പോരാടൂവെന്നായിരുന്നു വെല്ലുവിളി.

അതിനു മറുപടിയായി പ്രിയങ്ക ഗാന്ധി മറ്റൊരു വെല്ലുവിളിയും മുന്നോട്ടുവെച്ചു. ഡൽഹിയിലെ പെൺകുട്ടി നിങ്ങളെ പരസ്യമായി വെല്ലുവിളിക്കുന്നു. നോട്ട് നിരോധനം, ജി.എസ്.ടി, സ്ത്രീ സുരക്ഷ, നിറവേറ്റപ്പെടാത്ത വാഗ്ദാനങ്ങൾ എന്നിവയുടെ പേരിൽ അടുത്ത രണ്ട് ഘട്ടങ്ങളിൽ പോരാടൂ എന്നായിരുന്നു പ്രിയങ്കയുടെ പ്രതികരണം.

Tags:    
News Summary - "Not Necessary To Speak Against Rajiv Gandhi": BJP Leader's Retort To PM - India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.