ന്യൂഡൽഹി: പാരാമിലിറ്ററി കാൻറീനുകളിൽ ജൂൺ ഒന്നുമുതൽ സ്വദേശി ഉൽപ്പന്നങ്ങൾ മാത്രം. ഇന്ത്യയിലുടനീളമുള്ള കേന്ദ്ര അര്‍ദ്ധസൈനിക വിഭാഗങ്ങളുടെ കാന്റീനുകളില്‍ നിന്ന് ഇറക്കുമതി ചെയ്ത ആയിരത്തിലധികം ഉല്‍പ്പന്നങ്ങള്‍ ആഭ്യന്തര മന്ത്രാലയം നീക്കം ചെയ്തു.
ജൂൺ ഒന്നുമുതൽ പാരാ മിലിറ്ററി കാൻറീനുകളിൽ രാജ്യത്ത് നിർമിക്കുന്ന ഉൽപ്പന്നങ്ങൾ മാത്രമേ വിൽപ്പന നടത്തുവെന്ന് കേന്ദ്രസർക്കാർ കഴിഞ്ഞ മാസം പ്രഖ്യാപിച്ചതിനെ തുടർന്നാണ് നടപടി. തദ്ദേശീയ ഉൽപ്പന്നങ്ങൾക്ക് പ്രോത്സാഹനം നൽകുന്നതിനായാണ് നടപടിയെന്നാണ് സർക്കാരിെൻറ വിശദീകരണം.
നേരത്തെ ലഭ്യമായിരുന്ന മൈക്രോവേവ് ഓവനുകള്‍, പാദരക്ഷകള്‍ എന്നിവയുള്‍പ്പെടെയാണ് നീക്കം ചെയ്തത്.
കൂടാതെ ന്യൂെട്ടല്ല, കിൻഡർ ജോയ്, ടിക് ടാക്, ഹോർലിക്സ് ഒാട്സ്, യുറേക്ക ഫോർബ്സ്, ടോമ്മി ഹിൽഫിഗർ ഷർട്ട്സ്, അഡിഡാസ് ബോഡി സ്പ്രേ തുടങ്ങിയവയുടെ ഉൽപ്പന്നങ്ങൾ ലഭ്യമാകില്ല. കൂടാതെ ചില ബ്രാൻഡുകളുടെ ഗൃഹോപകരണ ഉൽപ്പന്നങ്ങളും ലഭ്യമല്ലാതാകും.
ഉൽപ്പന്നങ്ങളെ മൂന്നു വിഭാഗങ്ങളായി തിരിച്ചായിരിക്കും വിൽപ്പന. ആദ്യ വിഭാഗം പൂർണമായും രാജ്യത്ത് നിർമിക്കുന്നവയും രണ്ടാം വിഭാഗം അസംസ്കൃത വസ്തുക്കൾ വിദേശത്തുനിന്നെത്തിച്ചശേഷം രാജ്യത്ത് നിർമിക്കുന്നവയും മൂന്നാം വിഭാഗം വിദേശ ഉൽപ്പന്നങ്ങളുമായിരിക്കും. കേന്ദ്രീയ െപാലീസ് കല്യാൺ ബന്ദറിനാണ് പാരാമിലിറ്ററി കാൻറീനുകളുടെ നടത്തിപ്പ് ചുമതല. കാറ്റഗറി ഒന്ന്, കാറ്റഗറി രണ്ട് എന്നിവക്ക് കീഴിലുള്ള ഉല്‍പ്പന്നങ്ങള്‍ വില്‍പനക്ക് അനുവദിക്കും. കാറ്റഗറി 3-ന് കീഴിലുള്ള ഉല്‍പ്പന്നങ്ങള്‍ മുതല്‍ പട്ടികയിൽനിന്ന് പുറത്താകും.
വർഷം തോറും 2800 കോടി രൂപയുടെ വിൽപ്പനയാണ് പാരാ മിലിറ്ററി കാൻറീൻ വഴി നടക്കുന്നത്. കേന്ദ്ര സായുധ സേനയുടെ ഭാഗമായ സെൻട്രൽ റിസർവ് പൊലീസ് ഫോഴ്സ്, ബോർഡർ സെക്യൂരിറ്റി ഫോഴ്സ്, സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ്, ഇൻഡോ തിബറ്റൻ ബോർഡർ െപാലീസ്, നാഷനൽ സെക്യൂരിറ്റി ഗാർഡ് എന്നിവരാണ് പാരാ മിലിറ്ററി കാൻറീൻ ഉപയോഗിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.