ന്യൂഡൽഹി: 'ജയ് ശ്രീറാം' വിളിക്കാൻ ആരെയും നിർബന്ധിക്കരുതെന്ന് കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി മുഖ്താർ അബ്ബാസ് നഖ്വി. ആൾക്കൂട്ട ആക്രമണങ്ങൾ പോലെയുള്ളവ നിയന്ത്രിക്കാൻ രാജ്യത്ത് മതിയായ നിയമങ്ങൾ ഉണ്ടെന്നും അദ്ദേഹം എൻ.ഡി.ടി. വിയിലെ ചർച്ചക്കിടെ പറഞ്ഞു.
ആൾക്കൂട്ട മർദനവുമായി ബന്ധപ്പെട്ട് പ്രതികളെ പിടികൂടാത്ത ഒരു കേസെങ്കിലും ചൂണ്ട ിക്കാട്ടാമോയെന്ന് അദ്ദേഹം ചോദിച്ചു. രാജസ്ഥാനിൽ പ്രതികൾ ആറ് മാസമായി ജയിലിലാണ്. യു.പിയിൽ നാല് മണിക്കൂറിനുള്ളിൽ പ്രതികളെ പിടികൂടി. എവിടെയൊക്കെ ആൾക്കൂട്ട അക്രമങ്ങളുണ്ടോ അവിടെയൊക്കെ പെട്ടെന്നുള്ള നടപടിയെടുത്തിട്ടുണ്ട് -ന ഖ്വി പറഞ്ഞു.
ഝാർഖണ്ഡിൽ തബ്രസ് അൻസാരി എന്ന 24കാരനെ ആൾക്കൂട്ടം മർദിച്ച് കൊന്ന സംഭവത്തിൽ വെള്ളിയാഴ്ച സംസ്ഥാന സർക്കാർ റിപ്പോർട്ട് നൽകിയിരുന്നു. പൊലീസിന്‍റെയും ഡോക്ടർമാരുടെയും വീഴ്ചയാണ് മരണത്തിന് കാരണമെന്നാണ് റിപോർട്ടിൽ പറയുന്നത്. ഇതിന് പിന്നാലെയാണ് നഖ്്വിയുടെ പ്രസ്താവന.
ആരും ആരെയും നിർബന്ധിക്കരുത്. പക്ഷേ, നിങ്ങൾക്ക് വന്ദേ മാതരം ചൊല്ലുന്നത് നിരസിക്കാനാവില്ല. ഒരു ഗ്രാമത്തിൽ ചെല്ലുമ്പോൾ റാം, റാം എന്നാണ് നിങ്ങളെ വിളിക്കുന്നത്. ഇന്ത്യ മതേതര രാജ്യമാകുന്നത് ഇവിടുത്തെ ന്യൂനപക്ഷങ്ങളാലല്ല, മതേതരത്വം ഭൂരിപക്ഷ സമുദായത്തിന്‍റെ ജീനിലുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.
‘ജയ് ശ്രീരാം’ വിളിച്ചില്ല; യു.പിയിൽ വിദ്യാർഥികൾക്ക് മർദനം
ഉന്നാവൊ(യു.പി): ‘ജയ് ശ്രീരാം’ ഏറ്റുവിളിക്കാത്തതിന് വിദ്യാർഥികൾക്കുനേരെ ആൾക്കൂട്ട ആക്രമണം. മർദനത്തിൽ നാല് അറബിക് കോളജ് വിദ്യാർഥികൾക്ക് പരിക്കേറ്റു. ഉന്നാവൊയിലെ ഗവ. ഇൻറർ കോളജ് ഗ്രൗണ്ടിൽ വ്യാഴാഴ്ചയാണ് സംഭവം. ‘ദാറുൽ ഉലൂം ൈഫസെ ആം’ കോളജിലെ വിദ്യാർഥികൾ ഗ്രൗണ്ടിൽ ക്രിക്കറ്റ് കളിക്കുകയായിരുന്നുവെന്നും ‘ജയ്ശ്രീരാം’ വിളിക്കാത്തതിെൻറ പേരിൽ വിദ്യാർഥികളെ മർദിച്ചെന്നും കോളജ് നടത്തിപ്പുകാരനായ നിസാർ അഹ്മദ് പൊലീസിൽ നൽകിയ പരാതിയിൽ വ്യക്തമാക്കി.
ക്രിക്കറ്റ് മത്സരം നടക്കുേമ്പാൾ ബാറ്റും വടിയും ഉപയോഗിച്ച് ഒരുസംഘം കുട്ടികളെ മർദിക്കുകയായിരുന്നുവെന്ന് ഉന്നാവൊ എസ്.പി മാധവ് പ്രസാദ് വർമ പറഞ്ഞു. പ്രാഥമികാന്വേഷണത്തിൽ ‘ജയ്ശ്രീരാം’ വിളിക്കാൻ വിദ്യാർഥികൾ നിർബന്ധിക്കപ്പെട്ടില്ലെന്നാണ് മനസ്സിലായതെന്ന് എസ്.പി കൂട്ടിച്ചേർത്തു. സംഭവത്തിൽ കേസെടുത്ത് അന്വേഷിക്കുന്നുണ്ടെന്നും രണ്ടുപേരെ പിടികൂടിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. അതിനിടെ, പ്രതികൾക്ക് പിന്തുണയേകി ചില ബി.ജെ.പി നേതാക്കൾ പൊലീസ് സ്റ്റേഷനിൽ എത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.