അരി ലഭിക്കുന്നില്ല; രാജവെമ്പാലയെ ഭക്ഷണമാക്കി അരുണാചലിലെ യുവാക്കൾ

ഗുവാഹത്തി: അരുണാചൽ പ്രദേശിൽ ലോക്ക്ഡൗൺ മൂലം ഭക്ഷ്യധാന്യങ്ങളുടെ ലഭ്യതകുറഞ്ഞതോടെ ഗ്രാമത്തിലെ യുവാക്കൾ കൂട ്ടമായി വന്യജീവി വേട്ടക്കിറങ്ങുന്നതായി പരാതി. ഭക്ഷണമാക്കാൻ പിടികൂടിയ 12 അടി നീളമുള്ള രാജവെമ്പാലയുമൊത്ത് നിൽ ക്കുന്ന യുവാക്കളുടെ വിഡിയോ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. വാഴയിലയിലിട്ട് പാമ്പിൻെറ തോലൂരി വൃത്തിയാക്കുന്നതും വേവിക്കാൻ പാകത്തിനുള്ള കഷ്ണങ്ങളാക്കുന്നതുമായ ദൃശ്യങ്ങളും വിഡിയോയിൽ പകർത്തിയിരുന്നു.

ലോക്ക്ഡൗൺ മൂലം പണിക്ക് പോകാതായതോടെ വീട്ടിൽ സൂക്ഷിച്ചിരുന്ന അരിയും മറ്റ് ധാന്യങ്ങളും കഴിഞ്ഞുവെന്നും അതുകൊണ്ടാണ് വേട്ടക്കിറങ്ങിയത് എന്നാണ് വിഡിയോയിലൂടെ ഇവർ വിശദീകരിച്ചിരുന്നത്. പുറത്തു വന്ന ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ തിരിച്ചറിഞ്ഞ യുവാക്കൾക്കെതിരെ വന്യജീവി സംരക്ഷണ നിയമ പ്രകാരം കേസെടുത്തു. എന്നാൽ ഇവർ ഒളിവിലാണ്.

രാജവെമ്പാലയെ വംശനാശഭീഷണി നേരിടുന്ന ജീവികളുടെ പട്ടികയായ റെഡ് ലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അതിനാൽ അതിനെ കൊല്ലുന്നത് ജാമ്യം അനുവദിക്കാത്ത കുറ്റമാണ്. വംശനാശഭീഷണി നേരിടുന്ന ധാരാളം പാമ്പുകളുള്ള സ്ഥലമാണ് അരുണാചൽ പ്രദേശ്.

Tags:    
News Summary - No Rice Left Amid Lockdown, Arunachal Hunters Kill King Cobra For Meal - India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.