ന്യൂഡൽഹി: ഡൽഹി മദ്യനയ കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ(ഇ.ഡി) സമൻസ് ചോദ്യം ചെയ്തും അറസ്റ്റിൽനിന്ന് സംരക്ഷണം തേടിയും ബി.ആർ.എസ് നേതാവ് കെ. കവിത സുപ്രീംകോടതിയിൽ നൽകിയ ഹരജിയിൽ അനുകൂല നടപടിയില്ല.
അറസ്റ്റിൽനിന്ന് സംരക്ഷണം തേടിയുള്ള കവിതയുടെ ഹരജിയിൽ ഇന്നലെ കോടതി മറ്റൊരു ദിവസത്തേക്ക് മാറ്റിെവച്ചു. ഭാരത് രാഷ്ട്രസമിതി (ബി.ആർ.എസ്) നേതാവിന്റെ ഹരജികളും മറ്റു ഹരജികളും മൂന്നാഴ്ചക്കുശേഷം പരിഗണിക്കുമെന്ന് ജസ്റ്റിസുമാരായ അജയ് റസ്തോഗി, ബേല എം. ത്രിവേദി എന്നിവരുടെ ബെഞ്ച് അറിയിച്ചു.
എല്ലാ ഹരജികളും ഒരുമിച്ച് കേൾക്കുന്നതാണ് ഉചിതമെന്ന് ബെഞ്ച് നിരീക്ഷിച്ചു. വിഷയത്തിൽ വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ സോളിസിറ്റർ ജനറൽ തുഷാർ മേത്തക്ക് ബെഞ്ച് അനുമതി നൽകി.
അറസ്റ്റിൽനിന്ന് സംരക്ഷണം ആവശ്യപ്പെട്ട് ഇ.ഡി സമൻസ് ചോദ്യം ചെയ്തുകൊണ്ടുള്ള കവിതയുടെ ഹരജിയിൽ വാദം കേൾക്കാൻ മാർച്ച് 15ന് സുപ്രീംകോടതി സമ്മതിച്ചിരുന്നു. മാർച്ച് 11, 16 നും 21നും ഇ.ഡി കവിതയെ ചോദ്യം ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.