കർണാടകയിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തില്ല – പ്രഹ്ലാദ് ജോഷി

ബംഗളൂരു: കർണാടകയിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തില്ലെന്ന് കേന്ദ്ര പാർലമെൻററി കാര്യ മന്ത്രി പ്രഹ്ലാദ് ജോഷി. രാഷ്ട്രപതി ഭരണം ഏർപ്പെടുത്താനാണ് ബി.ജെ.പിയുടെ ശ്രമമെന്ന കോൺഗ്രസ് ആരോപണം തള്ളിയ അദ്ദേഹം, കർണാടക പ്രശ്നത്തിൽ കേന്ദ്രം ഇടപെടില്ലെന്ന് വ്യക്തമാക്കി.

നിയമസഭയിൽ ഗവർണർെക്കതിരായി മുദ്രാവാക്യം ഉയർന്നത് അപലപനീയമാണ്. വിശ്വാസവോട്ടിന് സമയം നീട്ടിനൽകാൻ ഗവർണർ വിശാലമനസ്കനാണെന്നും അദ്ദേഹം പക്ഷപാതിത്വമുള്ളയാളാണെങ്കിൽ എം.എൽ.എമാർ രാജിവെച്ചപ്പോൾതന്നെ സർക്കാറിനോട് ഭൂരിപക്ഷം തെളിയിക്കാൻ ആവശ്യപ്പെടുകയോ സർക്കാറിനെ പിരിച്ചുവിടുകയോ ചെയ്യാമായിരുന്നെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പിക്ക് ധൃതിയില്ല. കുമാരസ്വാമി സർക്കാറാണ് ഭൂരിപക്ഷം തെളിയിക്കാമെന്ന് അറിയിച്ചത്. എന്നിട്ട്, ഭരണഘടനയെ മാനിക്കാതെ ചർച്ച വലിച്ചിഴക്കുകയായിരുന്നു- അദ്ദേഹം പറഞ്ഞു.

Tags:    
News Summary - No plot to impose President's rule in Karnataka: Joshi- India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.