ശ്രീനഗർ: ജമ്മുകശ്മീരിലെ സേനാവിന്യാസം പതിവ് നടപടി മാത്രമാണെന്ന് കശ്മീർ ഗവർണർ സത്യപാൽ മാലിക്. സേനാവിന്യാ സത്തെ തുടർന്ന് ആരും ഭയപ്പെടേണ്ട സാഹചര്യമില്ലെന്ന് അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ ഭാഗമായ ാണ് സേനയെ വിന്യസിച്ചിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
സേനാവിന്യാസത്തിൽ ആശങ്കപ്പെടേണ്ട ആവശ്യമില്ല. തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ വിലയിരുത്തന്നതിനായി ഉദ്യോഗസ്ഥ സംഘം കശ്മീരിലെത്തുന്നുണ്ട്. കൃത്യമായ സമയത്ത് തെരഞ്ഞെടുപ്പ് നടത്തണം. അതിെൻറ ഭാഗമായുള്ള പതിവ് നടപടി മാത്രമാണിതെന്നും അദ്ദേഹം പറഞ്ഞു.
വിഘടനവാദി നേതാക്കളെ ഇല്ലാതാക്കാനായി സൈന്യം കടുത്ത നടപടികളിലേക്ക് നീങ്ങുകയാണെന്ന് നേരത്തെ ആശങ്കയുണർന്നിരുന്നു. ശ്രീനഗറിന് മുകളിൽ സൈനിക ഹെലികോപ്ടറുകളും വിമാനങ്ങളും പറന്നതും ആശങ്കക്ക് വഴിവെച്ചിരുന്നു. പാകിസ്താനുമായി യുദ്ധത്തിന് സൈന്യം ഒരുങ്ങുന്നുവെന്ന റിപ്പോർട്ടുകളും പുറത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കി കശ്മീർ ഗവർണർ രംഗത്തെത്തിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.