ന്യൂഡൽഹി: കൊറോണ വൈറസിനുള്ള ചികിത്സാ രീതി എന്ന നിലയിൽ പ്ലാസ്മ തെറപ്പി അംഗീകരിക്കപ്പെട്ടിട്ടില്ലെന്ന് കേന്ദ ്രസർക്കാർ. പ്ലാസ്മ തെറപ്പി ഇപ്പോഴും പരീക്ഷണ ഘട്ടത്തിലാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം ജോയിൻറ് സെക്രട്ടറ ി ലവ് അഗർവാൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ദേശീയ തലത്തിൽ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐ. സി.എം.ആർ) ഇതുസംബന്ധിച്ച പഠനങ്ങൾ നടത്തിവരികയാണ്. പ്ലാസ്മ തൊറപ്പി ഒരു രോഗിക്ക് പോലും ദോഷകരമാകാതിരിക്കണം. ക ോവിഡ് ചികിത്സയായി പ്ലാസ്മ തെറപ്പി അംഗീകരിക്കാമെന്ന് തെളിയിക്കപ്പെട്ടിട്ടില്ല. ഐ.സി.എം.ആർ അംഗീകരിക്കുന്നതുവരെ ആരും അത് പ്രയോഗിക്കരുത്. അത് രോഗിക്ക് ദോഷകരവും നിയമവിരുദ്ധവുമാണ് - ലവ് അഗർവാൾ വിശദീകരിച്ചു.
രോഗം ഭേദമായവരുടെ രക്തത്തിലെ പ്ലാസ്മ ഉപയോഗിച്ചുള്ള ചികിത്സയാണ് പ്ലാസ്മ തെറാപ്പി. തെറാപ്പിെയ കുറിച്ച് ആധികാരികമായി മനസിലാക്കുന്നതിനും ഗുണങ്ങൾ തിരിച്ചറിയുന്നതിനുമുള്ള പരീക്ഷണമായാണ് ഐ.സി.എം.ആർ അത് ചെയ്യുന്നത്. ഐ.സി.എം.ആർ ശാസ്ത്രീയമായ തെളിവുകളോടെ അംഗീകരിക്കുന്നത് വരെ അത് ഗവേഷണത്തിനോ പരീക്ഷണ ആവശ്യത്തിനോ മാത്രം ഉപയോഗിക്കണം. കൃത്യമായ മാനദണ്ഡങ്ങൾ പാലിച്ച് ശരിയായ രീതിയിൽ പരീക്ഷിച്ചില്ലെങ്കിൽ േരാഗിയുടെ ജീവന് ഭീഷണിയാകുന്ന സങ്കീർണതകൾക്ക് വരെ കാരണമാകാെമന്നും അദ്ദേഹം അറിയിച്ചു.
ഡൽഹിയിലെ മാക്സ് ആശുപത്രിയിൽ ചികിത്സയിലുണ്ടായിരുന്ന കോവിഡ് രോഗി പ്ലാസ്മ തെറപ്പിയെ തുടർന്ന് സുഖം പ്രാപിച്ചിരുന്നു. ഡൽഹിയിലെ എൽ.എൻ.ജെ.പി ആശുപത്രി, ജി.ബി പാന്ത്, രാജീവ് ഗാന്ധി സൂപ്പർ സ്പെഷ്യാലിറ്റി, എ.ഐ.ഐ.എം.എസ് എന്നിവിടങ്ങളിലെല്ലാം പ്ലാസ്മ തെറപ്പി പരീക്ഷണാടിസ്ഥാനത്തിൽ പ്രയോജനപ്പെടുത്തുന്നുണ്ട്. എന്നാൽ, ഗുരുതരാവസ്ഥയിലുള്ള രോഗികളിൽ മാത്രമാണ് ഇപ്പോൾ ഇത് പരീക്ഷിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.