ബംഗളൂരു: ഇടയന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ക്വാറൻറീനിലാക്കിയ ആടുകൾക്ക് കോവിഡില്ലെന്ന് സ്ഥിരീകരിച്ചു. തുമകുരുവിലെ ഗൊഡെകരെ ഗൊള്ളാരഹട്ടിയിലാണ് 50 ആടുകളുടെ സ്രവ സാമ്പിളാണ് ബംഗളൂരു യെലഹങ്കയിലെ ഗാന്ധി കൃഷി വിജ്ഞാൻ കേന്ദ്രയിലെ ലാബിൽ പരിശോധിച്ചത്.
മനുഷ്യരിൽനിന്ന് മൃഗങ്ങളിലേക്ക് കോവിഡ് പകരാൻ സാധ്യത വിരളമാണെന്നും അധികൃതർ അറിയിച്ചു. ആട്ടിടയൻ പരിപാലിച്ചിരുന്ന ആടുകളിൽ അഞ്ചെണ്ണം ചത്തുപോയിരുന്നു. ചില ആടുകൾ ശ്വാസതടസ്സം ഉൾപ്പെടെ അസ്വസ്ഥതകളും പ്രകടിപ്പിച്ചിരുന്നു. തുടർന്നാണ് ആടുകളെ ക്വാറൻറീനിലാക്കിയത്. ആടുകളിലുണ്ടാകുന്ന ഒരുതരം പ്ലേഗ് ആയിരിക്കും ബാധിച്ചതെന്നാണ് നിഗമനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.