വേദി പങ്കിട്ട് നിതീഷും കെ.സി.ആറും; നരേന്ദ്ര മോദി സർക്കാറിന്റേത് വെറും 'തള്ള്'

പട്ന: സംസ്ഥാനങ്ങളുടെ ന്യായമായ ആവശ്യങ്ങൾപോലും പരിഗണിക്കാതെ വെറും 'തള്ള്' മാത്രമാണ് നരേന്ദ്ര മോദി സർക്കാറിന്റേതെന്ന് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. എ.ബി. വാജ്പേയിയുടെ കാലത്ത് മറ്റുള്ളവരെ വിശ്വാസത്തിലെടുക്കാറുണ്ടായിരുന്നെന്നും ഇപ്പോൾ കേന്ദ്രസർക്കാറിന്റെ പ്രചാരണം മാത്രമാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവുവിനൊപ്പം പങ്കെടുത്ത ചടങ്ങിലാണ് നിതീഷ് കുമാർ കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ചത്. ലഡാക്കിൽ ചൈനീസ് പട്ടാളവുമായുള്ള ഏറ്റുമുട്ടലിൽ മരിച്ച ബിഹാറിലെ അഞ്ച് പട്ടാളക്കാരുടെ ആശ്രിതർക്ക് ചടങ്ങിൽ ചന്ദ്രശേഖര റാവു 10 ലക്ഷം രൂപ വീതം നൽകി.

ഹെദരാബാദിൽ മരിച്ച ബിഹാറുകാരായ 12 തൊഴിലാളികളുടെ ബന്ധുക്കൾക്ക് അഞ്ച് ലക്ഷം രൂപ വീതവും 'കെ.സി.ആർ' കൈമാറി. പണം കൈമാറാനുള്ള ചന്ദ്രശേഖര റാവുവിന്റെ സന്മനസ്സിനെ അഭിനന്ദിക്കുന്നതായി നിതീഷ് കുമാർ പറഞ്ഞു.  

Tags:    
News Summary - Nitish and KCR shared the stage

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.