നിർഭയ കേസ്: നാലു പ്രതികളെ 22ന് തൂക്കിലേറ്റും

ന്യൂഡൽഹി: നിർഭയ കേസിൽ നാലു പ്രതികളുടെ വധശിക്ഷ നടപ്പാക്കാൻ ഡൽഹി കോടതി മരണ വാറൻറ് പുറപ്പെടുവിച്ചു. ഇൗ മാസം 22 ന് രാവിലെ ഏഴു മണിക്ക് പ്രതികളെ തൂക്കിലേറ്റണമെന്നാണ് നിർദേശിച്ചിരിക്കുന്നത്. നിർഭയയുടെ മാതാപിതാക്കൾ നൽക ിയ ഹരജിയിലാണ് ഡല്‍ഹി കോടതി ഉത്തരവ്. മകള്‍ കൊല്ലപ്പെട്ട കേസില്‍ ശിക്ഷിക്കപ്പെട്ട നാലു പേരെയും തൂക്കിക്കൊല് ലാനുള്ള നടപടിക്രമങ്ങള്‍ വേഗത്തിലാക്കണമെന്നും പ്രതികള്‍ക്കെതിരെ മരണ വാറൻറ് പുറപ്പെടുവിക്കണമെന്നും ആവശ്യപ ്പെട്ടാണ് ഹരജി സമർപ്പിച്ചത്. ഈ ആവശ്യം ഉന്നയിച്ച് നേരത്തേ നല്‍കിയ ഹരജി ഡല്‍ഹി കോടതി പരിഗണിച്ചിരുന്നില്ല. വ ധശിക്ഷ ശരിെവച്ചതിനെതിരെ പ്രതി അക്ഷയ് സിങ് സുപ്രീംകോടതിയിൽ ഹരജി നൽകിയ സാഹചര്യത്തിലായിരുന്നു ഇത്. ഈ ഹരജി പരി ഗണിക്കുന്നതിന് മുമ്പായി വാദം കേള്‍ക്കാനാവില്ലെന്ന നിലപാടാണ് ഡൽഹി കോടതി സ്വീകരിച്ചത്.

എന്നാൽ, പ്രതികളു ടെ അപേക്ഷകളൊന്നും ഏതെങ്കിലും കോടതിയുടെ പരിഗണനയിലോ പ്രസിഡൻറിെൻറ പക്കലോ ഇല്ലെന്ന് പ്രോസിക്യൂഷൻ കോട തിയെ അറിയിച്ചു. മരണ വാറൻറ് പുറപ്പെടുവിച്ചാലും വധശിക്ഷ നടപ്പാക്കുന്നതിന് മുമ്പ് പ്രതികൾക്ക് വീണ്ടും ഹരജ ി നൽകാനാവുമെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. ഇതോടെയാണ് അഡീഷനൽ സെഷൻസ് ജഡ്ജി സതീഷ് കുമാർ അറോറ മരണ വാറൻറ് പുറപ്പെടുവിച്ചത്.

കുറ്റവാളികളെ ഡിസംബര്‍ 16ന് തൂക്കിക്കൊല്ലണമെന്നായിരുന്നു മാതാപിതാക്കളുടെ ആവശ്യം. 2012 ഡിസംബർ 16നു രാത്രിയാണ് പാരാ മെഡിക്കൽ വിദ്യാർഥിനി ഓടിക്കൊണ്ടിരുന്ന ബസിൽ കൂട്ടമാനഭംഗത്തിനും ക്രൂരമർദനത്തിനും ഇരയായത്. സിംഗപ്പൂരിൽ ചികിത്സയിലായിരിക്കെ രണ്ടാഴ്ചക്കുശേഷം മരണത്തിനു കീഴടങ്ങി.

പ്രായപൂർത്തിയാകാത്ത ഒരാൾ ഉൾപ്പെടെ ആറുപേരായിരുന്നു പ്രതികൾ. കേസിലെ ഒന്നാം പ്രതി റാം സിങ് 2013 മാർച്ചിൽ തിഹാർ ജയിലിൽ ജീവനൊടുക്കി. മറ്റ് പ്രതികളായ മുകേഷ് (29), വിനയ് ശർമ (23), അക്ഷയ് കുമാർ സിങ് (31), പവൻ ഗുപ്ത (22) എന്നിവർക്ക് സുപ്രീംകോടതി വധശിക്ഷ വിധിച്ചു. പ്രായപൂർത്തിയാകാത്ത പ്രതിക്ക് മൂന്നു വർഷം ജയിൽ ശിക്ഷയാണ് ജുവനൈൽ ജസ്റ്റിസ് ബോർഡ് വിധിച്ചത്. 

നിർഭയ കേസ് നാൾവഴി

2012

  • ഡിസംബർ 16: പാരാമെഡിക്കൽ വിദ്യാർഥിനി സ്വകാര്യ ബസിൽ കൂട്ടബലാത്സംഗത്തിനിരയായി. സഫ്ദർജങ് ആശുപത്രിയിൽ പ്രവേശിക്കപ്പെട്ടു.
  • ഡിസം. 17: പ്രതികൾക്കെതിരെ കടുത്ത നടപടി ആവശ്യപ്പെട്ട് വ്യാപക പ്രതിഷേധം. പൊലീസ് നാല് പ്രതികളെ തിരിച്ചറിഞ്ഞു -ബസ് ഡ്രൈവർ രാം സിങ്, സഹോദരൻ മുകേഷ്, വിനയ് ശർമ, പവൻ ഗുപ്ത.
  • ഡിസം. 18: പ്രതികൾ അറസ്റ്റിൽ.
  • ഡിസം. 21 ആറാം പ്രതി അക്ഷയ് ഠാകുർ അറസ്റ്റിൽ.
  • ഡിസം. 25: പെൺകുട്ടിയുടെ നില ഗുരുതരമായി.
  • ഡിസം. 26. ഹൃദയാഘാതത്തെ തുടർന്ന് പെൺകുട്ടിെയ സിംഗപ്പൂരിലെ ആശുപത്രിയിലേക്ക് മാറ്റി.
  • ഡിസം. 29: പെൺകുട്ടി മരിച്ചു. പൊലീസ് കൊലക്കുറ്റത്തിനും  കേസെടുത്തു.

2013

  • ജനുവരി 2: ലൈംഗിക പീഡനക്കേസുകളുടെ വിചാരണക്കായി അതിവേഗ കോടതി.
  • ജനു. 3: പൊലീസ് കുറ്റപത്രം സമർപ്പിച്ചു. പ്രായപൂർത്തിയാകാത്ത ഒരാളൊഴികെ മറ്റ് അഞ്ചുപേർക്കെതിരെ കൊലപാതകം, കൂട്ടബലാത്സംഗം, തട്ടിക്കൊണ്ടുപോകൽ, കവർച്ച തുടങ്ങിയ കുറ്റങ്ങൾ ചുമത്തി.
  • ഫെബ്രുവരി 28: പ്രായപൂർത്തിയാകാത്ത പ്രതിക്കെതിരെ ജുവനൈൽ ജസ്റ്റിസ് ബോർഡ് കുറ്റം ചുമത്തി.
  • മാർച്ച് 11: രാം സിങ് തിഹാർ ജയിലിൽ ജീവനൊടുക്കി.
  • മാർച്ച്: 22: വിചാരണ നടപടി റിപ്പോർട്ട് ചെയ്യാൻ ഡൽഹി ൈഹകോടതി ദേശീയ മാധ്യമങ്ങൾക്ക് അനുമതി നൽകി.
  • ആഗസ്റ്റ് 31: കുട്ടിക്കുറ്റവാളിയെ ജുവനൈൽ ജസ്റ്റിസ് ബോർഡ് മൂന്നുവർഷം നല്ലനടപ്പിന് ശിക്ഷിച്ചു.
  • സെപ്റ്റം.13: മുകേഷ്, വിനയ്, അക്ഷയ്, പവൻ എന്നീ നാലു പ്രതികൾക്കും വധശിക്ഷ.

2014

  • മാർച്ച് 13: ഹൈകോടതി വധശിക്ഷ ശരിവെച്ചു.
  • മാർച്ച് 15 : വധശിക്ഷ നടപ്പാക്കുന്നതിൽ സുപ്രീംകോടതി സ്റ്റേ.

2017

  • മേയ് 5: അപൂർവങ്ങളിൽ അപൂർവ കേസാണെന്ന് നിരീക്ഷിച്ച് നാലു പ്രതികളുടെയും വധശിക്ഷ സുപ്രീംകോടതി ശരിവെച്ചു.

2018

  • ജൂലൈ 10: പ്രതികളുടെ വധശിക്ഷ ജീവപര്യന്തമാക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി.

2019

  • ഡിസംബർ 10
  • നിർഭയയെ കൂട്ടബലാത്സംഗം ചെയ്ത് കൊലെപ്പടുത്തിയ കേസിൽ വധശിക്ഷ പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് പ്രതി അക്ഷയ് കുമാർ സിങ് സുപ്രീംകോടതിയിൽ ഹരജി നൽകി.
  • ഡിസംബർ 18
  • നിർഭയ കൂട്ട ബലാത്സംഗ കേസിലെ നാലു പ്രതികളും കഴുമരത്തിലേക്ക്. വധശിക്ഷ വിധിക്കപ്പെട്ട പ്രതി അക്ഷയ് കുമാർ സിങ്ങിെൻറ പുനഃപരിശോധന ഹരജി ജസ്റ്റിസ് ആർ. ഭാനുമതിയുടെ ബെഞ്ച് തള്ളി.
Tags:    
News Summary - nirbhaya case -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.