നിർഭയ കേസിൽ വധശിക്ഷ: പുനഃപരിശോധന ഹരജിയുമായി പ്രതി സുപ്രീംകോടതിയിൽ

ന്യൂഡൽഹി: നിർഭയയെ കൂട്ടബലാത്സംഗം ചെയ്ത് കൊലെപ്പടുത്തിയ കേസിൽ വധശിക്ഷ പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് പ്രതി അക്ഷയ് കുമാർ സിങ് സുപ്രീംകോടതിയിൽ ഹരജി നൽകി. കേസിൽ നാലു പ്രതികൾക്കാണ് വധശിക്ഷ വിധിച്ചത്. ഇവരിൽ മൂന്നുപേർ നൽകിയ പുനഃപരിശോധന ഹരജി 2018 ജുലൈ ഒമ്പതിന് സുപ്രീംകോടതി തള്ളിയിരുന്നു. ഇവരോടൊപ്പം അക്ഷയ് കുമാർ ഹരജി നൽകിയിരുന്നില്ല.

2012 ഡിസംബർ ഡിസംബർ 16ന് അർധരാത്രിയാണ് പാരാമെഡിക്കൽ വിദ്യാർഥിനിയായ 23കാരിയെ ഡൽഹിയിലെ ഓടിക്കൊണ്ടിരുന്ന ബസിൽ ബലാത്സംഗം ചെയ്തശേഷം പുറത്തേക്ക് തള്ളിയിട്ട് കൊലപ്പെടുത്തിയത്. മുകേഷ് (30), പവൻ ഗുപ്ത (23), വിനയ് ശർമ (24) എന്നിവരാണ് വധശിക്ഷ വിധിക്കപ്പെട്ട മറ്റുള്ളവർ. ഡൽഹി ഹൈകോടതി വിധിച്ച വധശിക്ഷ 2017ൽ സുപ്രീംകോടതി ശരിവെച്ചിരുന്നു. കേസിലെ മറ്റൊരു പ്രതിയായ രാം സിങ് തിഹാർ ജയിലിൽ ആത്മഹത്യ ചെയ്യുകയായിരുന്നു. പ്രായപൂർത്തിയാവാത്ത മറ്റൊരു പ്രതിയെ മൂന്നുവർഷം സർക്കാർ അഭയ കേന്ദ്രത്തിൽ പാർപ്പിക്കാനായിരുന്നു ജുവൈനൽ ജസ്റ്റിസ് ബോർഡിെൻറ ഉത്തരവ്. മൂന്നു വർഷം പൂർത്തിയായതിനുശേഷം ഇയാളെ വിട്ടയച്ചു.

അതിനിടെ, നിർഭയ പ്രതികളിൽ ഒരാളെ ഡൽഹിയിലെ മണ്ടോളി ജയിലിൽനിന്ന് തിഹാർ ജയിലിലേക്ക് മാറ്റി. പവൻ കുമാർ ഗുപ്തയെയാണ് തിഹാറിലെ നമ്പർ 2 ജയിലിൽ അടച്ചത്. കേസിലെ മറ്റു പ്രതികളായ മുകേഷ് സിങ്, അക്ഷയ് എന്നിവർ നേരത്തേ ഇതേ ജയിലിലായിരുന്നു. വിനയ് ശർമ എന്ന പ്രതി തിഹാറിലെ നമ്പർ 4 ജയിലിലാണ്. നിർഭയ കേസിലെ പ്രതികളെ ഉടൻ തൂക്കിലേറ്റാൻ സാധ്യതയുണ്ടെന്ന റിപ്പോർട്ടുകൾക്കിടെയാണ് പ്രതിയെ തിഹാറിലേക്ക് മാറ്റിയത്.

Tags:    
News Summary - nirbhaya case; accused moved to SC with review petition -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.