ലണ്ടൻ: പഞ്ചാബ് നാഷനൽ ബാങ്കിൽനിന്ന് 13,500 കോടി രൂപ വെട്ടിച്ച് രാജ്യംവിട്ട വിവാദ വജ്ര വ ്യാപാരി നീരവ് മോദി ലണ്ടനിൽ അറസ്റ്റിൽ. അന്വേഷണസംഘം നീരവ് മോദിെയ ഇന്ത്യയിലേക് ക് കൊണ്ടുവരുന്നതിനുള്ള നീക്കങ്ങൾ ഉൗർജിതമാക്കുന്നതിനിടെയാണ് അറസ്റ്റ്. കള്ളപ ്പണം വെളുപ്പിക്കൽ കേസിൽ നീരവിനെതിരെ അന്വേഷണം നടത്തുന്ന എൻഫോഴ്സ്മെൻറ് ഡയറ ക്ടറേറ്റ് (ഇ.ഡി)കുറ്റവാളി കൈമാറ്റത്തിനായി സമർപ്പിച്ച അപേക്ഷ പരിഗണിച്ച ലണ്ടൻ കോ ടതി ഇയാൾക്കെതിരെ കഴിഞ്ഞദിവസം അറസ്റ്റ് വാറൻറ് പുറപ്പെടുവിച്ചിരുന്നു. 2018 ജനുവര ിയിൽ രാജ്യംവിട്ട നീരവ് വർഷം പിന്നിട്ടതിനുശേഷമാണ് പൊലീസ് പിടിയിലാവുന്നത്.
‘നീരവ് ദീപക് മോദിയെ (48) ഇന്ത്യൻ അധികൃതർക്കുവേണ്ടി മാർച്ച് 19ന് ഹോൾബോണിൽ അറസ്റ്റ് ചെയ്തതായി’ ലണ്ടൻ പൊലീസ് പ്രസ്താവനയിൽ പഞ്ഞു. തുടർന്ന് ഇയാളെ വെസ്റ്റ് മിനിസ്റ്റർ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി. ജാമ്യാപേക്ഷ തള്ളിയ കോടതി നീരവ് മോദിയെ ഇൗമാസം 29 വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. തുടർന്നും കീഴടങ്ങാനുള്ള സാധ്യതയില്ലെന്നു ചൂണ്ടിക്കാട്ടിയാണ് ജില്ല ജഡ്ജി മാരി മാലൺ ജാമ്യം നിഷേധിച്ചത്. നീരവ് മോദിയുടെ ലണ്ടനിലെ സുഖവാസം സംബന്ധിച്ച റിപ്പോർട്ട് ബ്രിട്ടീഷ് ദിനപ്പത്രമായ ‘ടെലിഗ്രാഫ്’ അടുത്തിടെ പുറത്തുവിട്ടിരുന്നു. 10 ലക്ഷത്തിെൻറ ജാക്കറ്റ് ധരിച്ച് ലണ്ടൻ തെരുവിൽ നിൽക്കുന്ന ദൃശ്യങ്ങൾ സഹിതമായിരുന്നു ഇത്.
വെസ്റ്റ് എൻഡിലെ സെൻറർ പോയൻറിലുള്ള ആഡംബര അപ്പാർട്ട്മെൻറിലായിരുന്നു നീരവിെൻറ താമസം.
2018 ഫെബ്രുവരിയിൽ ഇന്ത്യൻ അധികൃതർ പാസ്പോർട്ട് റദ്ദാക്കുന്നതുവെര നീരവ് നാലുതവണയെങ്കിലും ബ്രിട്ടനു പുറത്തേക്ക് യാത്രചെയ്തിരുന്നതായി പറയുന്നു. ലണ്ടനിൽ എത്തുന്ന വേളയിൽ പലപ്പോഴും നഗരഹൃദയമായ ഒാൾഡ് ബോൺഡ് സ്ട്രീറ്റിലെ തെൻറ പേരിലുള്ള ജ്വല്ലറിയുടെ മുകൾ നിലയിലായിരുന്നു നീരവിെൻറ താമസം. ഇന്ത്യയിൽനിന്ന് കടന്നതിനുശേഷവും ഇയാൾ ഇവിടെ പുതിയ വ്യാപാരം ആരംഭിച്ചതായി റിപ്പോർട്ടുകൾ പറയുന്നു.
ആഭരണങ്ങളുടെ മൊത്ത-ചില്ലറ കച്ചവടം നടത്തിയിരുന്നു. നിക്ഷേപകർക്ക് ബ്രിട്ടീഷ് സർക്കാർ നൽകുന്ന ‘ഗോൾഡൻ വിസ’യിലാണ് ഇയാൾ ലണ്ടനിലെത്തിയത്.
ഇ.ഡിയും സി.ബി.െഎയും ചേർന്ന് അന്വേഷിക്കുന്ന പഞ്ചാബ് നാഷനൽ ബാങ്ക് വായ്പ തട്ടിപ്പുകേസിൽ മോദിയും അമ്മാവൻ മെഹുൽ ചോംസ്കിയുമാണ് പ്രധാന പ്രതികൾ. തട്ടിപ്പു പുറത്തുവന്ന ഉടൻ ഇരുവരും ഇന്ത്യയിൽനിന്ന് കടന്നുകളഞ്ഞു. വൻ തട്ടിപ്പ് നടത്തിയ പ്രതികളെ രാജ്യംവിടാൻ സഹായിച്ചെന്നു ചൂണ്ടിക്കാട്ടി പ്രതിപക്ഷമടക്കം കേന്ദ്രത്തെ പ്രതിക്കൂട്ടിൽ നിർത്തിയിരുന്നു. തുടർന്നാണ് അന്വേഷണ ഏജൻസികൾ കുറ്റവാളി കൈമാറ്റത്തിനായി സമ്മർദം ശക്തമാക്കിയത്. സമാനമായ സാമ്പത്തിക കുറ്റകൃത്യം നടത്തി രാജ്യംവിട്ട മദ്യരാജാവ് വിജയ് മല്യയെ ഇതുവരെ ഇന്ത്യയിൽ എത്തിക്കാൻ കേന്ദ്ര സർക്കാറിന് കഴിഞ്ഞിട്ടില്ല.
പിടിയിലായത് ബാങ്കിലെത്തിയപ്പോൾ
പുതിയ ബാങ്ക് അക്കൗണ്ട് തുറക്കുന്നതിന് ലണ്ടനിലെ മെട്രോ ബാങ്ക് ശാഖയിൽ വന്ന സമയത്താണ് യൂനിഫോമിലുള്ള പൊലീസ് നീരവിനെ അറസ്റ്റ് ചെയ്തത്. നീരവിനെ തിരിച്ചറിഞ്ഞ ബാങ്ക് ജീവനക്കാരൻ സ്കോട്ട്ലൻഡ് യാർഡിനെ അറിയിക്കുകയായിരുന്നു. നീരവിന് നിയമസഹായം നൽകുന്നത് അഭിഭാഷകനായ ജോർജ് ഹെപ്ബേൺ സ്കോട്ടിെൻറ നേതൃത്വത്തിലുള്ള സംഘമാണ്. വിജയ് മല്യ കേസ് നടത്താൻ സമീപിച്ച ആനന്ദ് ദൂബെയും ഇൗ സംഘത്തിലെ പ്രധാനിയാണ്.
ഇന്ത്യൻ അധികൃതർക്കുവേണ്ടി ബാരിസ്റ്റർ ജോനാഥൻ സ്വൈൻ ആണ് കോടതിയിൽ ഹാജരായത്. ജാമ്യഹരജി എതിർത്ത ജോനാഥൻ മോദിക്കുമേൽ സാമ്പത്തിക വെട്ടിപ്പ്, ഗൂഢാലോചന, രഹസ്യമാക്കിവെക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തണമെന്ന് ആവശ്യെപ്പട്ടു. നീരവ് മോദിയെ കൈമാറിക്കിട്ടുന്നതിനുള്ള നടപടികൾ വേഗത്തിലാവുമെന്ന് പ്രതീക്ഷിക്കുന്നതായി ഇ.ഡി വൃത്തങ്ങൾ ഡൽഹിയിൽ പ്രതികരിച്ചു. ലണ്ടൻ കോടതിയിലേക്ക് തെളിവായി നിരവധി രേഖകൾ അയച്ചിട്ടുണ്ടെന്നും അവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.