അന്തർസംസ്ഥാന യാത്ര: റെഡ്സോൺ ജില്ലകളിൽനിന്ന് വരുന്നവരെ നിരീക്ഷണത്തിലാക്കും

ബംഗളൂരു: മറ്റു സംസ്ഥാനങ്ങളിൽനിന്ന് കേരളത്തിലേക്ക് വരുന്നവരെ നിരീക്ഷണത്തിലാക്കുന്നത് സംബന്ധിച്ച് മാർഗനിർേദശം കേരള സർക്കാർ പുറത്തിറക്കി. 

മാർഗനിർദേശങ്ങൾ:
-മറ്റു സംസ്ഥാനങ്ങളിലെ റെഡ് സോൺ ജില്ലകളിൽനിന്ന് വരുന്നവർ 14 ദിവസം സർക്കാർ കേന്ദ്രത്തിൽ നിരീക്ഷണത്തിൽ കഴിയണം.

-ഗർഭിണികൾ, 65 വയസ്സിനു മുകളിൽ പ്രായമുള്ളവർ, 14 വയസ്സിനു താഴെയുള്ളവർ എന്നിവർക്ക് വീട്ടിൽ നിരീക്ഷണം.

-പാസില്ലാതെ വരുന്നവരെ  നിർബന്ധിത നിരീക്ഷണത്തിലാക്കും (റെഡ് സോൺ ജില്ലയിൽനിന്നല്ല വരുന്നതെങ്കിൽ കൂടി സർക്കാർ ക്വാറൻറൈൻ നിർബന്ധം).

- മറ്റു സംസ്ഥാനങ്ങളിലെ റെഡ് സോൺ ജില്ലകളിൽനിന്ന് വരുന്നവർക്ക് ആവശ്യമെങ്കിൽ തുക നൽകി പ്രത്യേക താമസ സൗകര്യത്തിലേക്ക് മാറാം. അത്തരം കേന്ദ്രങ്ങളുടെ ലഭ്യത അനുസരിച്ചായിരിക്കും താൽപ്പര്യമുള്ളവരെ ഹോട്ടലുകളിലേക്ക് ഉൾപ്പെടെ മാറ്റുക. ഇതിെൻറ തുക സ്വയം വഹിക്കണം.

-റെഡ് സോൺ ജില്ലകളിൽനിന്ന് വരുന്നവരെ അവർ എത്തുന്ന സ്വന്തം ജില്ലയിലെ സർക്കാർ നിരീക്ഷണ കേന്ദ്രത്തിലേക്കായിരിക്കും മാറ്റുക. അതിർത്തി കടക്കുമ്പോൾ കേന്ദ്രത്തിെൻറ വിലാസം ഇവർക്ക് കൈമാറും. 

അതാത് ജില്ല കലക്ടർമാർക്ക് താൽപ്പര്യപ്രകാരം സർക്കാർ സംവിധാനം ഉപയോഗിച്ച് ഇവരെ അതിർത്തിയിൽനിന്ന് നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റാവുന്നതാണ്. സ്വന്തം വണ്ടിയിലും നിരീക്ഷണ കേന്ദ്രത്തിലേക്ക് ഇവർക്ക് പോകാം. കേന്ദ്രത്തിലേക്ക് എത്തിയില്ലെങ്കിൽ നിയമനടപടിയുണ്ടാകും.

Tags:    
News Summary - new conditions for coming to kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.