ഇംഫാൽ: മണിപ്പൂർ പ്ലസ്ടു പരീക്ഷയിലെ പൊളിറ്റിക്കൽ സയൻസ് ചോദ്യങ്ങൾ വിവാദമാകുന്നു. രാഷ്്ട്രനിർമാണത്തിൽ നെ ഹ്റുവിന് സംഭവിച്ച നാലുതെറ്റുകൾ എഴുതുക, ബി.ജെ.പി ചിഹ്നമായ താമര വരക്കുക എന്നീ ചോദ്യങ്ങളെക്കുറിച്ചാണ് ആക്ഷ േപമുയർന്നത്. ചോദ്യേപപ്പർ കുട്ടികളിലേക്ക് രാഷ്ട്രീയം ഒളിച്ചുകടത്താനുള്ള തന്ത്രമാണെന്ന് കോൺഗ്രസ് പ്രതികരിച്ചു.
സംഭവത്തിൽ ബി.ജെ.പിക്ക് യാതൊരു പങ്കുമില്ലെന്നും ബന്ധപ്പെട്ട വകുപ്പാണ് ചോദ്യങ്ങൾ തയ്യാറാക്കുന്നെതന്നും ബി.ജെ.പി വക്താവ് ചോങ്തം ബിജോയ് അറിയിച്ചു. അതേസമയം ചോദ്യങ്ങൾ സിലബസിൽ തന്നെയുള്ളതാണെന്നാണ് ഹയർ സെക്കണ്ടറി എജുക്കേഷൻ ചെയർമാൻ മഹേന്ദ്ര സിങ്ങിെൻറ വിശദീകരണം.
മണിപ്പൂരിൽ ബീരേൻ സിങ്ങിെൻറ നേതൃത്വത്തിലുള്ള ബി.ജെ.പി സർക്കാരാണ് അധികാരത്തിലുള്ളത്. 2017ലെ തെരഞ്ഞെടുപ്പിൽ കോൺഗ്രസാണ് വലിയ ഒറ്റകക്ഷിയായതെങ്കിലും ചെറുകക്ഷികളുടെ പിന്തുണയോടെ ബി.ജെ.പി സർക്കാർ രൂപവത്കരിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.