ന്യൂഡല്‍ഹി: മെഡിക്കല്‍ കോഴ്സുകളിലേക്കുള്ള അഖിലേന്ത്യ പൊതുപ്രവേശന പരീക്ഷ (നീറ്റ്) റദ്ദാക്കണമെന്നാവശ്യപ്പെട്ട് നൽകിയ ഹരജിയില്‍ അടിയന്തരമായി വാദം കേള്‍ക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി. അടുത്തമാസം ഏഴുവരെ ഫലം പ്രസിദ്ധീകരിക്കരുതെന്ന മദ്രാസ് ഹൈകോടതി ഉത്തരവ് ചൂണ്ടിക്കാട്ടിയാണ് സുപ്രീംകോടതി നടപടി.
മൂന്ന് സംസ്ഥാനങ്ങളിൽ ചോദ്യപേപ്പർ േചാർന്നുവെന്നും അതിനാല്‍ പരീക്ഷ റദ്ദാക്കി വീണ്ടും നടത്തണമെന്നും സി.ബി.ഐ അന്വേഷണത്തിന് നിര്‍ദേശം നല്‍കണമെന്നും ആവശ്യപ്പെട്ട് സര്‍ക്കാരിതര സന്നദ്ധ സംഘടനയാണ് സുപ്രീംകോടതിയെ സമീപിച്ചത്. എന്നാൽ, കേസ് മദ്രാസ് ഹൈകോടതിയുടെ പരിഗണനയിലുള്ളതിനാല്‍ അവധിക്കാല ബെഞ്ച് അടിയന്തരമായി ഇടപെടാന്‍ വിസമ്മതിക്കുകയായിരുന്നു.
ഹരജിക്കാരുടെ ആവശ്യം ന്യായമാണെങ്കിലും ഫലം പ്രഖ്യാപിക്കുന്നതിന് ഹൈകോടതിയുടെ സ്റ്റേയുണ്ടെന്നും കോടതി വ്യക്തമാക്കി. സംസ്ഥാനങ്ങളിൽ വ്യത്യസ്ത ചോദ്യ പേപ്പറുകളായതിനാല്‍ ചില വിദ്യാർഥികൾക്ക് പരീക്ഷ എളുപ്പവും ചിലര്‍ക്കു ബുദ്ധിമുട്ടുമായെന്നും ചൂണ്ടിക്കാട്ടി ഒരു വിദ്യാര്‍ഥിനിയുടെ അമ്മ നല്കിയ പൊതുതാൽപര്യ ഹരജി പരിഗണിക്കവെയാണ് മദ്രാസ് ഹൈകോടതിയുടെ മധുര ബെഞ്ച് അടുത്തമാസം ഏഴിനു മുമ്പായി ഫലം പ്രസിദ്ധീകരിക്കരുതെന്ന് ഉത്തരവിട്ടത്.
വിഷയത്തില്‍ അഖിലേന്ത്യ മെഡിക്കല്‍ കൗണ്‍സിൽ, പരീക്ഷ നടത്തിപ്പിെൻറ ചുമതലയുള്ള സി.ബി.എസ്.ഇ, ആരോഗ്യമന്ത്രാലയ സെക്രട്ടറി എന്നിവരോട് അടുത്തമാസം ഏഴിന് മുമ്പ് വിശദീകരണം നല്‍കണമെന്നും കോടതിയാവശ്യപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.