ലണ്ടൻ: ഇന്ത്യയിലേക്ക് തിരിച്ചയക്കാനുള്ള ഉത്തരവിട്ടാൽ ആത്മഹത്യ ചെയ്യുമെന്ന് യു.കെ കോടതിയിൽ വിവാദ വ്യവസാ യി നീരവ് മോദി. ജാമ്യാപേക്ഷ വീണ്ടും തള്ളിയതിന് പിന്നാലെയാണ് നീരവ് മോദിയുടെ പരാമർശം. 4 മില്യൺ പൗണ്ട് സെക് യുരിറ്റിയായി നൽകാമെന്നും വീട്ടുതടങ്കലിൽ കഴിയാമെന്നും നീരവ് മോദി യു.കെ കോടതിയെ അറിയിച്ചിരുന്നു.
പഞ്ചാബ് നാഷണൽ ബാങ്കിലെ തട്ടിപ്പ് കേസിൽ നീരവ് മോദിയെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹരജിയിലാണ് യു.കെ കോടതിയിൽ വാദം പുരോഗമിക്കുന്നത്. വെസ്റ്റ്മിനിസ്റ്റർ മജിസ്ട്രേറ്റ് കോടതിയിലാണ് കേസ് നടക്കുന്നത്. നാലാം തവണയും കോടതി ജാമ്യാപേക്ഷ തള്ളുകയായിരുന്നു.
സൗത്ത്-വെസ്റ്റ് ലണ്ടൻ ജയിലിലാണ് നിലവിൽ നീരവ് മോദി കഴിയുന്നത്. ഡിസംബർ നാലിനാണ് നീരവ് മോദിയുടെ കേസ് പരിഗണിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.