മുംബൈ: കാലുമാറി ബി.ജെ.പിക്കൊപ്പം ചേർന്ന അജിത് പവാറിനെ എൻ.സി.പി നിയമസഭ കക്ഷി നേതാവ് പദവിയിൽനിന്ന് ഒഴിവാക്ക ി. ശനിയാഴ്ച വൈകീട്ട് വൈ.ബി ചവാൻ സെൻററിൽ നടന്ന പാർട്ടി എം.എൽ.എമാരുടെ യോഗത്തിലാണ് നടപടി. വിപ്പ് നൽകാനുള്ള അധികാരവും എടുത്തുമാറ്റി. പുതിയ നേതാവിനെ തെരെഞ്ഞടുക്കുന്നതുവരെ പാർട്ടി സംസ്ഥാന അധ്യക്ഷനും എം.എൽ.എയുമായ ജയന്ത് പാട്ടീലിനാണ് താൽകാലിക ചുമതല.
എന്നാൽ, അജിത് പവാറിനെ പാർട്ടിയിൽനിന്ന് പുറത്താക്കിയിട്ടില്ല. സുനിൽ തട്കരെ, ദിലീപ് വൽസെ പാട്ടീൽ തുടങ്ങിയ മുതിർന്ന നേതാക്കളെ രംഗത്തിറക്കി അജിതിനെ തിരിച്ചുകൊണ്ടുവരാനുള്ള ശ്രമങ്ങൾ സജീവമാണ്. അജിത് പാർട്ടി നയങ്ങൾ ലംഘിച്ചതായി എം.എൽ.എമാരുടെ പ്രമേയത്തിൽ ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.